From Wikipedia, the free encyclopedia
കേരളസംസ്ഥാനസർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന അന്തർദ്ദേശീയചലച്ചിത്രമേളയാണ് കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം (International Film Festival of Kerala - IFFK) . 1996-ലാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. 1998-ൽ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപനത്തോടെ മേള അക്കാദമി എറ്റെടുത്ത് നടത്തിവരുന്നു. തിരുവനന്തപുരമാണ് മേളയുടെ സ്ഥിരംവേദി. എല്ലാ വർഷവും ഡിസംബർ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് അന്തർദ്ദേശീയചലച്ചിത്രോത്സവം നടക്കുന്നത്. ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങളുടെ മത്സരവും ഉൾപ്പെടും. മൂന്നാംലോകരാഷ്ട്രങ്ങളിൽനിന്നുള്ള ചിത്രങ്ങൾക്കാണ് മേളയിൽ പ്രാമുഖ്യം. ലോകചിത്രങ്ങളെയും മറ്റ് ഇന്ത്യൻഭാഷാചിത്രങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം. ദേശത്തും വിദേശത്തുമുള്ള പ്രമുഖരും ചലച്ചിത്രാസ്വാദകരും കേരളത്തിന്റെ അന്തർദ്ദേശീയചലച്ചിത്രോത്സവത്തെ വൻവിജയമാക്കുന്നു.
കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം | |
---|---|
സ്ഥലം | തിരുവനന്തപുരം |
ആതിഥേയത്വം | കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി |
തിയതി | ഡിസംബർ |
ഔദ്യോഗിക സൈറ്റ് |
ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും സംയുക്തമായി ശിൽപവും 15,00,000 രൂപയും.
മികച്ച സംവിധായകനു നൽകുന്ന പുരസ്കാരം. ശിൽപവും 300,000 രൂപയും.
മികച്ച നവാഗത സംവിധായകനു നൽകുന്ന പുരസ്കാരം. ശിൽപവും 200,000 രൂപയും.
ചലച്ചിത്രമേളയിലെ പ്രതിനിധികൾ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന മത്സരത്തിലെ ഒരു ചിത്രത്തിനു നൽകുന്ന പുരസ്കാരം. പുരസ്കാരത്തോടൊപ്പം 100,000 രൂപയും നൽകുന്നു.
രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും 2009 മുതൽ മികച്ച മലയാളചിത്രത്തിനുമായി നൽകുന്ന പുരസ്കാരം.
മികച്ച മലയാളചിത്രത്തിനും ഏഷ്യയിലെ മത്സരവിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രത്തിനും നൽകുന്ന പുരസ്കാരം
വർഷം | സുവർണചകോരം | രജതചകോരം | രജതചകോരം (നവാഗത സംവിധായകൻ/ സംവിധായിക) | ഫിപ്രസി പുരസ്കാരം | നാറ്റ്പാക് പുരസ്കാരം | ഹസൻകുട്ടി അവാർഡ് | ഓഡിയൻസ് പ്രൈസ് | സ്പെഷ്യൽ ജൂറി അവാർഡ് |
---|---|---|---|---|---|---|---|---|
2000 | മയോനയ്സ് (കൊറിയ) | ത്രൂ ദി വിൻഡോ (ബ്രസീൽ)ദി കപ്പ്(ഭൂട്ടാൻ)കരുണം (ഇൻഡ്യ) | - | ബൈ ബൈ ആഫ്രിക്ക,ദീവാരി (ഇൻഡ്യ) | - | - | - | - |
2001 | അലി സവോ(മൊറോക്കൊ) | - | - | അലി സവോ (മൊറോക്കൊ), മൺകോലങ്ങൾ(ഇൻഡ്യ) | - | - | - | മെയ്ഡൻ ഓഫ് സ്പ്രിംഗ്,നല്ല സംവിധായകൻ (തോറ്റം-കെ.പി.കുമാരൻ),നല്ല തിരക്കഥ -മറാൾ(ഇറാൻ-ഡോ.ഹാദി കറാമി) |
2002 | ഓർഫൻ ഓഫ് അന്യാങ് (ചൈന) | ഫത്ത്വ (ടുണീഷ്യ),നല്ല സംവിധായകൻ-ഡാനി (ടി.വി. ചന്ദ്രൻ) | ഗബ്രിയേല ഡേവിഡ്(അർജന്റീന) | - | - | - | ഡാനി (ടി.വി. ചന്ദ്രൻ) | - |
2003 | അബോണ (ചാഡ് ) | ദി മാൻ ഹു കോപ്പീഡ് (ബ്രസീൽ) | ദി പ്രൈസ് ഓഫ് ഫോർഗിവിനെസ്സ്(സെനഗൽ) | മാർഗംഇൻഡ്യ | - | - | ഒസാമ(അഫ്ഗാനിസ്ഥാൻ) | - |
2004 | ഡെയ്സ് ഓഫ് സാന്റിയാഗോ | റിങ് ഓഫ് ഫയർ | ക്രൈയിംഗ് ലേഡീസ്(മാർക്ക് മെല്ലി) | - | - | - | - | - |
2005 | സ്റ്റോളൻ ലൈഫ്(ചൈന) | കെക്സ്ലി:ദി മൗണ്ടൻ പട്രോൾ(ചൈന) | ബ്രൈഡ് ഓഫ് സൈലൻസ് | - | ഡെയ്സ് ഓഫ് ഫയർ | - | ദി മൗണ്ടൻ പട്രോൾ(ചൈന) | ഡെയ്സ് ഓഫ് ഫയർ |
2006 | ഏഞ്ചൽസ് ഫാൾ(തുർക്കി), ഫോർ എവർ ഫ്ളവേഴ്സ് (ബംഗ്ലാദേശ്) | ഫയർ വർക്ക്സ് യെസ്റ്റർഡെ(ഇറാൻ) | പ്രസന്നജയകോടി | - | ഫോർ എവർ ഫ്ളവേഴ്സ് (ബംഗ്ളാദേശ്) | - | വയലിൻ (മെക്സിക്കോ) | വിസ്പറിംഗ് ഓഫ് ഗോഡ്സ്(ജപ്പാൻ) |
2007 | 10+4(ഇറാൻ),XXY(അർജന്റീന) | മനിയ അക്ബാരി | ലൂസിയ പെൻസോ | സ്ലീപ്പ് വാക്കിംഗ് ലാന്റ്,ഒരേ കടൽ | ഒരേ കടൽ ,ഗെറ്റിംഗ് ഹോം | - | - | ബ്ലിസ് |
2008 | പാർക്യൂ വയാ(മെക്സിക്കോ) | മൈ മാർലൻ ആൻഡ് ബ്രാൻഡോ | പോസ്റ്റ് കാർഡ് ഫ്രം ലെനിൻഗ്രാഡ് | പോസ്റ്റ് കാർഡ് ഫ്രം ലെനിൻഗ്രാഡ്,മഞ്ചാടിക്കുരു | മൈ മാർലൻ ആൻഡ് ബ്രാൻഡോ,അടയാളങ്ങൾ | മഞ്ചാടിക്കുരു | മച്ചാൻ(ശ്രീലങ്ക) | ഫിറാഖ്(ഇൻഡ്യ),ജി യെല്ലോ ഹൗസ്(അൾജീരിയ) |
2009 | എബൗട്ട് എല്ലി (ഇറാൻ),ഫിഷിംഗ് പ്ലാറ്റ്ഫോം(ഇൻഡോനേഷ്യ),ട്രൂ നൂൺ | ട്രൂ നൂൺ | മൈ സേക്രട്ട് സ്കൈ | എ ഫ്ളൈ ഇൻ ദി ആഷസ് (അർജന്റീന),പത്താം നിലയിലെ തീവണ്ടി | ഫിഷിംഗ് പ്ലാറ്റ്ഫോം(ഇൻഡോനേഷ്യ), കേരള കഫേ | ഹരിചന്ദ്ര ജീ ഫാക്റ്ററി(മറാത്തി) | ട്രൂ നൂൺ(നോസിർ സൈഡോവ്) | - |
2010 | പോർട്രെയ്റ്റ്സ് ഇൻ എ സീ ഓഫ് ലൈസ്, കൊളംബിയ | ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിത്ത (അർജന്റീന) | ഐ ആം അഫിയ മേഘ അഭിമന്യു ഒമർ(ഇന്ത്യ), വീട്ടിലേക്കുള്ള വഴി (ഇന്ത്യ), സെപ്പിയർ(തുർക്കി) | ബറീഡ് സീഡ്സ്, മകരമഞ്ഞ് (ഇൻഡ്യ) | ഐ ആം അഫിയ മേഘ അഭിമന്യു ഒമർ(ഇൻഡ്യ) | ചിത്രസൂത്രംവിപിൻ വിജയ് | ദ ജപ്പാനീസ് വൈഫ് (ഇൻഡ്യ) | - |
2011 | ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ് | എ സ്റ്റോൺസ് ത്രോ എവേ,ദ പെയിൻറിങ് ലസൺ(ചിലി) | ഹമീദ് റാസ അലി ഖോലിയൻ | ദി ഫ്യൂച്ചർ ലാസ്റ്റ് ഫോർ എവർ,ആദാമിന്റെ മകൻ അബു | അറ്റ് ദി എൻഡ് ഓഫ് ഇറ്റ് ആൾ,ആദാമിന്റെ മകൻ അബു | ആദാമിന്റെ മകൻ അബു(സലിം അഹമ്മദ്) | ദ പെയിൻറിങ് ലസൺ(ചിലി | - |
2012 | സ്റ്റാനിനോ | ഇവാൻസ് വുമൺ | 'ഫിലിമിസ്താൻ' | 'ഐ.ഡി' | മനോജ് കാന(ചായില്യം) | |||
2013 | പർവീസ് | കമലേശ്വർ മുഖർജി | 'ഇവാൻ വെസ്കോവ' | 'ഇറാറ്റ' | മേഘേ ധാക്ക താര | കന്യകാ ടാക്കീസ് | റോക്കറ്റ് | |
2014 | റെഫ്യൂജിയാഡോ | ഹീറോഷി ടോഡ | ഹുസൈൻ ഷബാബി | ദെയ് ആർ ദി ഡോഗ്സ് | സമ്മർ ക്യോട്ടോ | ഒബ്ലിവിയൻ സീസൺ | ||
2015 | ഒറ്റാൽ | ജൂൺ റോബ്ലസ് ലാന | അബു ഷാദിദ് ഇമോൻ | ഒറ്റാൽ | യോന | |||
2016 | ക്ലാഷ് | യെസിം ഉസ്തോഗ്ലു (ക്ലെയർ ഒഒബ്സ്ക്യുർ) | വിധു വിൻസെന്റ് | മാൻഹോൾ | കോൾഡ് ഓഫ് കലന്ദർ | ക്ലാഷ് | ||
2017 | വാജിബ് | അനുച ബൂന്യവതന | സഞ്ചു സുരേന്ദ്രൻ | ഏഡൻ | തൊണ്ടിമുതലും ദൃക്സാക്ഷിയും | |||
2018 | ഒതാഖ്-ഈ-താരിക്ക് | ലിജോ ജോസ് പെല്ലിശ്ശേരി | അനാമിക ഹക്സർ | സുഡാനി ഫ്രം നൈജീരിയ | ഈ.മ.യൗ. |
2017 ഡിസംബർ 8 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് വെച്ച് ഇരുപത്തി രണ്ടാമതു അന്തർദേശീയ ചലച്ചിത്രോത്സവം നിശ്ചയിച്ചിട്ടുള്ളത്. ഡെലിഗേറ്റ് പാസ് 600 രൂപയാണ്. 65 രാജ്യങ്ങളിൽ നിന്ന് ആകെ 190 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇവയിൽ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദർശനവേദി കൂടിയാണ് ഈ മേള. 14 ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ട്. പ്രേംശങ്കർ സംവിധാനംചെയ്ത 'രണ്ടുപേർ', സഞ്ജു സുരേന്ദ്രന്റെ 'ഏദൻ' എന്നിവയാണ് മൽസര വിഭാഗത്തിലുള്ള മലയാളചിത്രങ്ങൾ. കണ്ടംപററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് വിഭാഗത്തിൽ ചാഡ് എന്ന ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള സംവിധായകൻ മഹമ്മദ് സാലിഹ് ഹറൂൺ, മെക്സിക്കൻ സംവിധായകൻ മിഷേൽ ഫ്രാങ്കോ എന്നിവരുടെ സിനിമകളും പ്രദർശിപ്പിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്നത് റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊകുറോവിനെയാണ്. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി. കുമാരൻ എന്നിവരുടെ റെട്രോ സ്പെക്ടീവും മേളയിൽ ഉണ്ടായിരിക്കും. ഐഡന്റിറ്റി ആന്റ് സ്പേസ് വിഭാഗം-ആറ് സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ വിഭാഗത്തിലും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലും ഏഴ് വീതം ചിത്രങ്ങളുണ്ട്. അറബ് രാജ്യങ്ങളിലെ അഭയാർത്ഥി ജനതയുടെ കഥ പറയുന്ന ലെബനൻ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത ‘ദി ഇൻസൾട്ട്’ ആയിരുന്നു ഉദ്ഘാടന ചിത്രം. [2]
2016 ഡിസംബർ 9 മുതൽ 16 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഇരുപത്തൊന്നാമതു അന്തർദേശീയ ചലച്ചിത്രോത്സവം നടന്നത്[3]. ഡെലിഗേറ്റ് പാസ് 500രൂപ ആയിരുന്നു[4]. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ഈജിപ്ഷ്യൻ ചിത്രമായ ക്ലാഷ് നേടി.[5] ഓഡിയൻസ് പ്രൈസും ക്ലാഷിനു തന്നെയായിരുന്നു.. മികച്ച സംവിധായകനുള്ള രജത ചകോരം യെസിം ഉസ്തോഗ്ലു (ക്ലെയർ ഒബ്സ്ക്യൂർ) എന്ന ചലച്ചിത്രത്തിനു ലഭിച്ചു. വിധു വിൻസന്റ് (മാൻഹോൾ) ആണ് മികച്ച നവാഗത സംവിധായകൻ. ടർക്കിഷ് ചിത്രമായ കോൾഡ് ഓഫ് കലന്ദർ (മുസ്തഫാ കാരാ) ആണ് മികച്ച ഏഷ്യൻ ചിത്രം. മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരം കമ്മട്ടിപ്പാടം (രാജീവ് രവി) എന്ന ചിത്രത്തിനും. ഫിപ്രസി (FIPRESCI) പുരസ്ക്കാരം മാന്ഹോളിനും ലഭിച്ചു[5]. പ്രശസ്ത പാലസ്തീനിയന് സംവിധായകൻ ആയ മൈക്കൽ ഖലീഫിയുടെ നേതൃത്വത്തിൽ ഉള്ള അന്താരാഷ്ട്ര ജൂറി ആണ് അന്താരാഷ്ട്ര മത്സര വിഭാഗം വിലയിരുത്തിയത്.
2015 ഡിസംബർ 5 മുതൽ ഡിസംബർ 11 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഇരുപതാമത് അന്തർദേശീയ ചലച്ചിത്രോത്സവം നടന്നത്. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം മലയാളചലച്ചിത്രമായ ഒറ്റാൽ നേടി. ഇതാദ്യമായാണു ഒരു മലയാളചലച്ചിത്രത്തിനു സുവർണ്ണചകോരം ലഭിക്കുന്നത്. മികച്ച സംവിധായകനുള്ള രജത ചകോരം ജൂൺ റോബ്ലസ് ലാന (ഷാഡോ ബിഹൈൻഡ് ദി മൂൺ) എന്ന ചലച്ചിത്രത്തിനു ലഭിച്ചു. അബു ഷാദിദ് ഇമോൻ (ജലാൽസ് സ്റ്റോറി) ആണ് മികച്ച നവാഗത സംവിധായകൻ. ഇസ്രയേൽ ചിത്രമായ യോന യാണ് മികച്ച ഏഷ്യൻ ചിലച്ചിത്രം. ഫെഫ്കയുടെ മാസ്റ്റേഴ്സ് അവാർഡ് കെ.ജി ജോർജിന് ലഭിച്ചു. സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി മികച്ച മലയാളചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീൽ സംവിധായകനായ ജൂലിയോ ബ്രസേൻ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.[6]
2014 ഡിസംബർ 12 മുതൽ 19 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് മേള നടന്നത്. 140 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ലോകസിനിമാവിഭാഗത്തിൽ 37 രാജ്യങ്ങളിൽ നിന്നായി 61 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 4 ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. മലയാളസിനിമ ഇന്ന് വിഭാഗത്തിലും ഇന്ത്യൻ വിഭാഗത്തിലും ഏഴ് ചിത്രങ്ങൾ വീതം പ്രദർശിപ്പിച്ചു.[7] ഇസ്രായേലി സംവിധായകൻ ഇറാൻ റിക്ലിക്സ് സംവിധാനം ചെയ്ത 'ഡാൻസിങ് അറബ്സ്' ആണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്.[8]
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം അർജന്റീനിയൻ ചിത്രം റെഫ്യൂജിയാഡോ കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരം ഹുസൈൻ ഷബാബി നേടി. മികച്ച സംവിധായകനുള്ള രജത ചകോരം ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോയുടെ സംവിധായകൻ ഹീറോഷി ടോഡയ്ക്ക് ലഭിച്ചു.
മലയാളചലച്ചിത്രങ്ങളിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും പുരസ്കാരങ്ങളാണ് ഒരാൾപ്പൊക്കത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മൊറോക്കോ ചിത്രമായ ദെയ് ആർ ദി ഡോഗ്സ് നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോയും പ്രത്യേക ജൂറി പുരസ്കാരം ഇറാനിയൻ ചിത്രമായ ഒബ്ലിവിയൻ സീസണും കരസ്ഥമാക്കി.[9]
2013 ഡിസംബർ 6 മുതൽ 13 വരെ തിരുവനന്തപുരത്തു വച്ചാണ് മേള. മത്സര വിഭാഗം ചിത്രങ്ങളുടെ ജൂറിയായി മെക്സിക്കൻ സംവിധായകൻ ആർതുറോ റിപ്സ്റ്റെയിനും സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയ കാർലോസ് സൗറയും മേളയിൽ പങ്കെടുക്കുന്നുണ്ട്. 56 രാജ്യങ്ങളിൽ നിന്ന് 16 വിഭാഗങ്ങളിലായി 209 ചിത്രങ്ങൾ മേളയിലുണ്ട്.
റെസ്ട്രോസ്പെക്ടീവ് വിഭാഗത്തിൽ ഫ്രെഞ്ച് ന്യൂവേവ് സംവിധായകൻ ഴാങ് റെനോയ്റിന്റെ അഞ്ച് സിനിമകളും യുഗോസ്ലാവ് സംവിധായകനായ ഗറോൺ പാസ്കൽ ജെവിക്, ഇറ്റാലിയൻ സംവിധായകൻ മാർകോ ബലോച്, ജാപ്പനീസ് സംവിധായകൻ തക്കാഷി മൈക്ക് , ഫ്രഞ്ച് സംവിധായിക ക്ലേയർ ഡെനിസ്[പ്രവർത്തിക്കാത്ത കണ്ണി] , ജർമൻ സംവിധായകൻ ഹാരുൺ ഫറോക്കി[പ്രവർത്തിക്കാത്ത കണ്ണി] എന്നിവരുടെ 37 ചിത്രങ്ങളും പ്രദർശിപ്പിക്കും.
17-ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2012 ഡിസംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്തു വച്ചു നടന്നു. ഇന്ത്യൻ സിനിമയുടെ നൂറാം വർഷികത്തിന്റെയും മലയാളസിനിമയുടെ 75-ആം വാർഷികത്തിന്റെയും പശ്ചാത്തലത്തിലാണ് മേള അരങ്ങേറിയത്. 54 രാജ്യങ്ങളിൽ നിന്നുള്ള 198 ചിത്രങ്ങളാണ് തിരുവനന്തപുരത്ത് 12 തിയേറ്ററുകളിലായി പ്രദർശിപ്പിച്ചത്. 14 ചലച്ചിത്രങ്ങളാണ് മത്സരത്തിനായുള്ളത്[10]. മത്സര വിഭാഗത്തിൽ ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികൾ, ജോയ് മാത്യുവിന്റെ ഷട്ടർ എന്നിവയാണ് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബിജുവിന്റെ ആകാശത്തിന്റെ നിറം, അരുൺ അരവിന്ദിന്റെ ഈ അടുത്ത കാലത്ത്, രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം, മധുപാലിന്റെ ഒഴിമുറി, മനോജ് കാനയുടെ ചായില്യം (ചലച്ചിത്രം)ചായില്യം, ലിജിൻ ജോസിന്റെ ഫ്രൈഡേ, എന്നീ ചിത്രങ്ങൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് ആണ് ജൂറി ചെയർമാൻ[11]. താവിയാനി സഹോദരന്മാർക്കാണ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമ്മാനിക്കുന്നത്. ആൽഫ്രഡ് ഹിച്ച് കോക്കിന്റെ നിശ്ശബ്ദചിത്രമായ ദ് റിങ് ആണ് ഉദ്ഘാടന ചിത്രം. 1927-ലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന്റെ അതേ രീതിയിലുള്ള വേദിയാണ് പ്രദർശനത്തിനായി പ്രത്യേകം ഒരുക്കിയത്. ഈ ചിത്രത്തിനു ലണ്ടനിൽ നിന്നുള്ള 8 സംഗീതജ്ഞർ തത്സമയ സംഗീതം നൽകി. ശ്രദ്ധേയരായ 24 വനിതാസംവിധായകരുടെ 25 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
മലയാളനടൻ സത്യന്റെ നൂറാം ജന്മവാർഷികം പ്രമാണിച്ച് അദ്ദേഹം അഭിനയിച്ച ആറു ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. ഒപ്പം സത്യനെക്കുറിച്ചുള്ള പ്രദർശനവും പുസ്തക പ്രകാശനവും നടന്നു. അന്തരിച്ച ചലച്ചിത്രപ്രതിഭകളുടെ സ്മരണയ്ക്കായി ഹോമേജ് വിഭാഗത്തിൽ ഫ്രഞ്ച് ചലച്ചിത്രകാരൻ ക്രിസ് മാർക്കർ, ജാപ്പനീസ് സംവിധായകൻ കനേറ്റോ ഷിന്റോ, തിലകൻ, സി.പി. പദ്മകുമാർ, ജോസ് പ്രകാശ്, നവോദയാ അപ്പച്ചൻ, ടി.ദാമോദരൻ, അശോക് മേത്ത, വിന്ധ്യൻ, ബോംബെ രവി, ടി.എ. ഷാഹിദ് എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, റൗണ്ട് ടേബിൾ, ട്രിഗർ പിച്ച്, ടുവേർഡ്സ് കോ-ഓപ്പറേഷൻ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, മാസ്റ്റർ ക്ലാസ്, ദ വൈറൽ വൈറസ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടു പരിപാടികൾ മേളയിൽ ഉൾക്കൊള്ളിച്ചിരുന്നു[12].
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇമ്മാന്വവൽ ക്വിൻേറാ പാലോ സംവിധാനം ചെയ്ത ഫിലിപ്പീൻസ് ചിത്രമായ 'സ്റ്റാ നിന'യ്ക്ക് ലഭിച്ചു. ഇവാൻസ് വുമൺ എന്ന ചിത്രത്തിന്റെ സംവിധായിക ഫ്രാൻസിസ്ക സിൽവയ്ക്ക് മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു[13].
ഫിലിമിസ്താൻ എന്ന ചിത്രത്തിന്റെ സംവിധായകൻ നിതിൻ കക്കർ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം നേടി. അലി മുസാഫ സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം ദ് ലാസ്റ്റ് സ്റ്റെപ്പ്, അലൻ ഗോമിസ് സംവിധാനം ചെയ്ത സെനഗൽ ചിത്രം ടുഡേ എന്നിവ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. മികച്ച പ്രേക്ഷകചിത്രമായി ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ തിരഞ്ഞെടുക്കപ്പെട്ടു. കെ. ഗോപിനാഥന്റെ ഇത്രമാത്രം, മെർസാക് അലൗച്ച് സംവിധാനം ചെയ്ത ദ് റിപ്പൻറൻറ് എന്നിവയാണ് അന്തർദ്ദേശീയ ചലച്ചിത്രനിരൂപക ഫെഡറേഷൻ തിരഞ്ഞെടുത്ത മികച്ച മത്സരചിത്രം. നെറ്റ്പാക്ക് ഏഷ്യൻ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ ഈ അടുത്തകാലത്ത് മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരവും കെ.എം കമാൽ സംവിധാനം ചെയ്ത ഐ.ഡി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്ക്കാരവും നേടി. മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത ചായില്യ'ത്തിനു ലഭിച്ചു.
16-ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2011 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്തു വച്ചു നടന്നു. അണ്ടർ ദി ഹോതോൺ ട്രീ എന്ന ചൈനീസ് ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. ഏകദേശം മുന്നൂറോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ്എന്ന സിനിമയാണു സുവർണചകോരംനേടിയത്. എ സ്റ്റോൺസ് ത്രോ എവേ, ദ പെയിൻറിങ് ലസൺ എന്നിവ രജത ചകോരം നേടി.
2010-ലെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം 2010 ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത് വെച്ച് നടന്നു. പ്ലീസ് ഡു നോട്ട് ഡിസ്റ്റർബ്' എന്ന ഇറാനിയൻ ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം[14].
മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ മയൂരം കാർലോസ് ഗവിരിയ സംവിധാനം ചെയ്ത പോർട്രെയ്റ്റ്സ് ഇൻ എ സീ ഓഫ് ലൈസ് എന്ന കൊളംബിയൻ ചിത്രം നേടി. നവാഗത ചിത്രത്തിനുള്ള രജതചകോരം ടർക്കിയിൽ നിന്നുള്ള സെഫയർ എന്ന ചിത്രത്തിനു ലഭിച്ചു.[15]
നവാഗത സംവിധായികയക്കുള്ള പുരസ്കാരം ജൂലിയ സൊളമോനോഫ് നേടി. ' ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ഈ പുരസ്കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരവും ജൂറിയുടെ പ്രത്യേക പുരസ്കാരവും ഐ ആം അഫിയ മേഘ അഭിമന്യു ഒമർ എന്ന ഇന്ത്യൻ ചിത്രംനേടി. ഒനിൽ ആണു ഈ ചിത്രം സംവിധാനം ചെയ്തത്[15].
നവാഗത ഇന്ത്യൻ സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം വിപിൻ വിജയ് നേടി. വിപിൻ സംവിധാനം ചെയ്ത മലയാളചിത്രം ചിത്രസൂത്രം ആയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്കാരം അപർണ സെൻ സംവിധാനം ചെയ്ത ദ ജപ്പാനീസ് വൈഫിനാണ്. മികച്ച മലയാളചലച്ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ചിത്രവും ഫിപ്രസി അവാർഡ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രവും നേടി[15].
2009 ഡിസംബർ 11 മുതൽ 18 വരെയായിട്ടാണ് പതിനാലാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവം നടന്നത്.തുർക്കി സംവിധായകനായ അടിൽ ഇനാക് സംവിധാനം ചെയ്ത എ സ്റ്റെപ് ഇൻ റ്റു ദ ഡർക്ക്നെസ്സ് ആയിരുന്നു മേളയിലെ ഉദ്ഘാടനചിത്രം[16]. ബഹ്മാൻ ഗൊബാദി അദ്ധ്യക്ഷനായുള്ള ജൂറിയാണ് സുവർണ്ണചകോരം നേടിയ ചിത്രങ്ങളെയും രജതചകോരം നേടിയ സംവിധായകരെയും തിരഞ്ഞെടുത്തത്. കോംഗോളിയൻ സംവിധായകൻ ബലൂഫു ബകുപ-കന്യിന്ദ, പ്രസിദ്ധ നർത്തകിയും നടിയുമായ മമ്താ ശങ്കർ, ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനാർഗെ, ഈജിപ്ഷ്യൻ സംവിധായക ഹലാ ഖലീൽ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.
164 ചിത്രങ്ങളാണ് 8 തീയേറ്ററുകളിലായി മേളയിൽ പ്രദർശിപ്പിച്ചത്. ഇതിൽ മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഉൾപ്പെടുന്നു.[17]. അമ്പത് വർഷത്തെ ഫ്രഞ്ച് നവതരംഗസിനിമയിലെ നാഴികക്കല്ലുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഭാഗമാണ് 2009-ലെ പുതുമ. മൃണാൾ സെൻ, ഴാക്വസ് താതി, മികിയോ നരൂസെ, അർത്തൂറോ റിപ്സ്റ്റീൻ, ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങൾ റിട്രോസ്പെക്റ്റീവ് വിഭാഗത്തിലും റൂൾ പെൿ, പെനെൿ എന്നിവരുടെ ചിത്രങ്ങൾ കണ്ടമ്പററി മാസ്റ്റേഴ്സ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. ക്യൂബൻ, സമകാലിക ആഫ്രിക്കൻ ചിത്രങ്ങളാണ് കണ്ട്രി ഫോകസ് വിഭാഗത്തിൽ ഉണ്ടായിരുന്നത്. ശോഭനാ പരമേശ്വരൻ നായർ, കെ.പി. തോമസ്, അടൂർ ഭവാനി, മാധവിക്കുട്ടി, മുരളി, രാജൻ പി.ദേവ് എന്നിവരെ അനുസ്മരിക്കുന്ന സ്മൃതിചിത്രങ്ങളും (ഹോമേജ് വിഭാഗം) ചിത്രപ്രദർശനവുമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത.[18]
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഇറാനിയൻ ചിത്രമായ എബൗട്ട് എല്ലി (സംവിധാനം: അസ്ഗർ ഫർഹാദി), ഇന്തോനേഷ്യൻ ചിത്രമായ ജെർമൽ (സംവിധാനം: രവി എൽ. ബർവാനി) എന്നിവ പങ്കിട്ടു. പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം തജാക്കിസ്ഥാനിൽ നിന്നുള്ള ട്രൂ നൂൺ എന്ന ചിത്രത്തിനു ലഭിച്ചു. മികച്ച സംവിധായകനും മികച്ച നവാഗതസംവിധായകനുമുള്ള രജതചകോരങ്ങൾക്ക് യഥാക്രമം ട്രൂ നൂണിന്റെ സംവിധായകൻ നോസിർ സിയദോവും ദക്ഷിണാഫ്രിക്കൻ ചിത്രമായ മൈ സീക്രട്ട് സ്കൈയുടെ സംവിധായകൻ മഡോഡ മകിയാനയും അർഹരായി. മികച്ച ചിത്രമായി ഫിപ്രസി തിരഞ്ഞെടുത്തത് എ ഫ്ലൈ ഇൻ ദ ആഷസ് (സംവിധാനം: ഗബ്രിയേല ഡേവിഡ്) എന്ന അർജന്റീനിയൻ ചിത്രത്തെയും മികച്ച മലയാളചലച്ചിത്രമായി തിരഞ്ഞെടുത്തത് ജോഷി മാത്യു സംവിധാനംചെയ്ത പത്താം നിലയിലെ തീവണ്ടിയുയുമാണ്. മികച്ച ഏഷ്യൻ ചലച്ചിത്രത്തിനും മികച്ച മലയാളചലച്ചിത്രത്തിനുമുള്ള നെറ്റ്പാൿ പുരസ്കാരങ്ങൾ യഥാക്രമം ജെർമലും കേരള കഫേയും നേടി. മികച്ച ഇന്ത്യൻ നവാഗതസംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം മറാത്തിചിത്രമായ ഹരിശ്ചന്ദ്രാസ് ഫാൿറ്ററിയുടെ സംവിധായകൻ പരേഷ് മൊകാച്ചി[19]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.