പൂമ്പാറ്റ (ദ്വൈവാരിക)
From Wikipedia, the free encyclopedia
മലയാള ബാലസാഹിത്യശാഖയ്ക്ക് മികച്ച സംഭാവനകളും വ്യാപകമായ ഉത്തേജനവും നല്കിയ കുട്ടികൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമായിരുന്നു പൂമ്പാറ്റ. ഇത് ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റ് മാസിക ആയിരുന്നു. 1964-ൽ[1] പ്രസിദ്ധീകരണമാരംഭിച്ച ഇതിന്റെ സ്ഥാപകൻ സാഹിത്യകാരനും വിവർത്തകനും ആയ പി.ഏ.വാര്യർ (പി. അച്യുതവാര്യർ) ആയിരുന്നു. പിന്നീട് ഇതിന്റെ പ്രസിദ്ധീകരണം കൊച്ചിയിലെ പൈ & കമ്പനി ഏറ്റെടുത്തപ്പോഴാണ് ഇതിന് ഏറ്റവും വ്യാപകമമായ പ്രചാരം ഉണ്ടായത്; ആ സമയത്ത് ഇതിന്റെ പത്രാധിപത്യം വഹിച്ചത് എൻ.എം. മോഹനൻ (ചുമതലാകാലം: 1978-82) ആർ. ഗോപാലകൃഷ്ണൻ (ചുമതലകാലം: 1982-1986) എിവരാണ്.[2] അക്കാലത്ത് ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമെന്ന നിലയിലേയ്ക്കുയർന്നിരുന്നു. കപീഷ്, കിഷ്കു, പൂമ്പാറ്റ രാജകുമാരി, പങ്കതന്ത്രം എന്നീ ചിത്രകഥകൾ പൂമ്പാറ്റയിൽ പ്രസിദ്ധീകരിച്ചു വന്നു. 1996 കളുടെ അന്ത്യത്തോടെ ആദ്യഘട്ട പ്രസിദ്ധീകരണം നിലച്ചു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഗണം | ബാലപ്രസിദ്ധീകരണം |
---|---|
ആദ്യ ലക്കം | 1964 |
കമ്പനി | വിവിധം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അനന്ത് പൈ ആയിരുന്നു ഇതിന്റെ പ്രസാധകൻ. അനന്ത പൈക്ക് പൂമ്പാറ്റയിൽ അവകാശം ഒന്നും ഇല്ലായിരുന്നു. കപിഷിന്റെ കഥ എഴുതിയെന്നു മാത്രം. ഇതു വരച്ചത് മലയാളിയായ ഇരിങ്ങാലക്കുടയിലുള്ള മോഹൻദാസ് ആയിരുന്നു.
1978 ൽ എസ് . വി പൈ പൂമ്പാറ്റ വാങ്ങിയ ശേഷം എൻ . എം മോഹനൻ പത്രാധിപർ ആയി[3], ഇന്ദുചൂഡൻ സഹായിയായി, വാസു, എ എൻ ചന്ദ്രൻ എന്നിവർ ചിത്രകാരന്മാർ ആയിരുന്നു. പിന്നീടു ആർ. ഗോപാലകൃഷ്ണൻ പൂമ്പാറ്റയുടെ പത്രാധിപർ ആയി. (മോഹൻ പിന്നീടു 1982 ൽ ബാലരമയിലേക്കു പോയി. മോഹനോടൊപ്പം ഇന്ദുചൂഡനും ചന്ദ്രനും പിന്നീടു ബാലരമയിൽ ചേക്കേറി ) പിന്നീടു വേണു വാരിയത്ത് ഉദയ് ലാൽ എന്നിവർ ഗോപാലകൃഷ്ണനെ സഹായിച്ചു.
സിപ്പി പള്ളിപ്പുറം , ഡോ. സെബാസ്റ്റ്യൻ പോൾ , വിക്ടർ ലീനുസ്, അനന്ത പൈ തുടങ്ങിയവർ ആയിരുന്നു അന്നത്തെ പൂമ്പാറ്റയുടെ കരുത്ത്. ചിത്ര കഥകൾക്ക് കൂടുതൽ പ്രാധാന്യം നല്കി. പുതുമയുള്ള ലേഖനങ്ങൾ ലളിതമായി അവതരിപ്പിച്ചു. കഥകൾക്കും പുതുമ കൊണ്ടുവന്നു. ശാസ്ത്ര ലേഖനങ്ങൾ പോലും വളരെ രസകരമായി അവതരിപ്പിക്കുന്നതിൽ മോഹൻ വിജയിച്ചു. പൈകോ യിൽ നല്ല ലൈബ്രറി ഉണ്ടായിരുന്നത് കൊണ്ട് നല്ല ഉള്ളടക്കം പൂമ്പാറ്റയുടെ മുഖമുദ്രയായി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിരുന്ന കപിഷ് മലയാളത്തിൽ ആദ്യം വന്നത് പൂമ്പാറ്റയിൽ ആയിരുന്നു. ഇതു കുട്ടികളുടെ ഹരമായി മാറി. മോഹനൻ പോയപ്പോൾ ചന്ദ്രൻ ചൂലിശ്ശേരിയെ ബാലരമയിലേക്ക് കൊണ്ടുപോയി. പൂമ്പാറ്റയുടെ പല കഥകളും പേര് മാറി അതേപടി ബാലരമയിൽ വന്നു. കലുലു അത്തരത്തിൽ ഒന്നായിരുന്നു. നേരത്തെ ബ്രേർ റാബിറ്റ് എന്ന ഇംഗ്ലീഷ് മുയൽ കഥ പി . എ വാരിയർ പൂമ്പാറ്റയിൽ കൊടുത്തിരുന്നു. മുയലിന്റെ കഥ എന്നായിരുന്നു പേര്. ഇതു പിന്നീട് മോഹൻ കലുലുവാക്കി. കലുലു പിന്നീടു പോപ്പി ആയി. അതുപോലെ പൈകോ പൂമ്പാറ്റ പ്രസാധനം അവസാനിപ്പിച്ചപ്പോൾ കപീഷ് ബാലരമയിലേക്ക് മാറി.