ലാഹോർ ഗൂഢാലോചനക്കേസ്
From Wikipedia, the free encyclopedia
ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ അംഗങ്ങളായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ഇത് ലാഹോർ വിചാരണ എന്നും അറിയപ്പെടുന്നു. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8-ന് ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ചെന്ന് 'വിപ്ലവം ജയിക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു. ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ ഭരണാധികാരികളെ അറിയിക്കുവാനുള്ള ശ്രമമായിരുന്നു ഇത്.[1] ബോംബെറിഞ്ഞതിനു ശേഷം ലഘുലേഖയും വിതരണം ചെയ്തു. എളുപ്പം രക്ഷപ്പെടാനുള്ള അവസരമുണ്ടായിട്ടും വിപ്ലവകാരികൾ അറസ്റ്റിനു വഴങ്ങുകയാണുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ടു നടന്ന വിചാരണയ്ക്കു ശേഷം 1931 മാർച്ച് 23-ന് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. മാർച്ച് 24-നു നടത്താനിരുന്ന വധശിക്ഷ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഒരു ദിവസം മുമ്പു തന്നെ നടപ്പാക്കുകയായിരുന്നു.[2][3]