ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത്
From Wikipedia, the free encyclopedia
1786 മുതൽ 1789 വരെ മലബാറിലെ നായർ ഹിന്ദുക്കളെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ കീഴിൽ മുസ്ലിം സമുദായക്കാർ ബന്ധനത്തിൽ ആക്കിയ കാര്യത്തെയാണ് ടിപ്പു സുൽത്താൻ നായന്മാരെ ശ്രീരംഗപട്ടണത്ത് ബന്ധനത്തിലാക്കിയത് (Captivity of Nairs at Seringapatam) എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്. നായന്മാരെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും നിർബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു.[1][2] അതിയായ ഹിന്ദുമത വിശ്വാസവും അവരുടെ ദാമ്പത്യരീതികളുമാണ് പൈശാചികമായ രീതിയിൽ നായന്മാർ പീഡനങ്ങൾ ഏൽക്കാനുണ്ടായ കാരണങ്ങൾ.[3][4][5] മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ തിരുവിതാംകൂറിൽ നിന്നുമുള്ള നായർപട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ ടിപ്പുവിനെ തോൽപ്പിച്ചതിനു ശേഷമാണ് ഈ ബന്ധനം അവസാനിച്ചത്.[6][7] സ്ത്രീകളും കുട്ടികളുമടക്കം ഏതാണ്ട് 30000 നായന്മാരെ തടവറയിൽ അടച്ചതിൽ ജീവനോടെ മലബാറിലേക്ക് വരാൻ കഴിഞ്ഞത് ആയിരത്തിൽത്താഴെ ആൾക്കാർക്ക് മാത്രമാണ്.[7][8]
ക്ഷത്രിയഃ രാജാക്കാന്മാരായിരുന്നു ചിറക്കൽ, കടത്തനാട്, കോട്ടയം (മലബാർ), കുറങ്ങോട്, എന്നീ വടക്കേ മലബാർ ഇടങ്ങളിൽ ഭരണം നടത്തിയിരുന്നത്. ക്ഷത്രിയരുടേ സേവകർ സൈനികർ വിശ്വസ്തരായിരുന്നു നായർ സൈനികർ , കണ്ണൂരിലെ മാപ്പിള ഭരണാധികാരി (ചിറയ്ക്കലിൽ നിന്ന് ഉൽഭവിച്ച അറയ്ക്കൽ രാജവംശം)ചിറക്കലിനോട് സഖ്യത്തിലും ആയിരുന്നു. തെക്കേ മലബാർ ആവട്ടെ സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും ഭരണത്തിൽ ആയിരുന്നു.[9]