ഫോണി ചുഴലിക്കാറ്റ്
അതിതീവ്ര ഉഷ്ണമേഖലാ ചുടലിക്കൊടുങ്കാറ്റ് ഫോണി / From Wikipedia, the free encyclopedia
2013-ലെ ഫൈലിൻ ചുഴലിക്കാറ്റിനു ശേഷം ഒഡീഷ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റ് ആയിരുന്നു ഫോണി (ബംഗാളി: ফণী). ഈ കൊടുങ്കാറ്റ് ഏപ്രിൽ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിലെ സുമാത്രയുടെ പടിഞ്ഞാറ് രൂപം കൊണ്ടതാണ്. സംയുക്ത ടൈഫൂൺ മുന്നറിയിപ്പ് കേന്ദ്രം (JTWC) വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ഒരു ഉഷ്ണമേഖലാ അസ്വസ്ഥതയെ നിരീക്ഷിക്കുകയും അതിനെ ഐഡന്റിഫയർ 01B കാറ്റഗറിയായി തരംതിരിക്കുകയും ചെയ്തു. ഫോണി പതുക്കെ പടിഞ്ഞാറേ ദിക്കിലേയ്ക്കു നീങ്ങി, ശക്തിപ്പെടുത്തുന്നതിനായി അനുകൂലമായ ഒരു പ്രദേശത്തെത്തുകയും ചെയ്തു. ഈ സിസ്റ്റം തീവ്രമാക്കുകയും രണ്ടു ദിവസത്തിനുശേഷം ഫോണി എന്ന പേര് നേടുകയും ചെയ്തു. ഈ സീസണിലെ പേരിട്ടിട്ടുള്ള രണ്ടാമത്തെ കൊടുങ്കാറ്റാണിത്. ഫോണി വടക്കോട്ട് നീങ്ങിയെങ്കിലും ലംബമായ ഒരു കാറ്റ് അതിനെ സാവധാനത്തിലാക്കി. ആ കാറ്റിന്റെ സ്വാധീനത്തിൽ നിന്ന് മാറിയ ശേഷം ഫോണി അതിവേഗം ശക്തിപ്പെട്ട് ഏപ്രിൽ 30, 2019 ന് അതിതീവ്രാവസ്ഥയിലെത്തി. മേയ് 2 നാണ് ഫോണി അതിന്റെ ഏറ്റവും ഉയർന്ന തീവ്രതയിൽ എത്തിച്ചേർന്നത്. കാറ്റഗറി 4 തീവ്രാവസ്ഥയായി ഇതിനെ കണക്കാക്കി. അടുത്ത ദിവസം, ഫോണി ചുഴലിക്കാറ്റ് കൊൽക്കത്തയിലൂടെ കടന്നുപോയി. മേയ് 4-ന്, ഫോണി ഒരു ന്യൂനമർദ്ദമായി താഴ്ന്നു ബംഗ്ലാദേശിലെത്തി.
Extremely severe cyclonic storm (IMD scale) | |
---|---|
Category 4 tropical cyclone (SSHWS) | |
Formed | 26 April 2019 |
Dissipated | Currently active |
Highest winds | 3-minute sustained: 215 km/h (130 mph) 1-minute sustained: 250 km/h (155 mph) |
Lowest pressure | 937 hPa (mbar); 27.67 inHg |
Fatalities | 38 total |
Damage | $8.49 million (2019 USD) |
Areas affected | Nicobar Islands, Sri Lanka, East India, Bangladesh, Bhutan |
Part of the 2019 North Indian Ocean cyclone season | |
നാശത്തിനു മുമ്പ്, ഇന്ത്യയിലും ബംഗ്ലാദേശിലുമായി അധികൃതർ ഫോണി നിർദ്ദിഷ്ട പാതയിൽ നിന്നും കുറഞ്ഞത് പത്തുലക്ഷത്തോളം അഭയാർഥികളെ മാറ്റിപ്പാർപ്പിച്ചത് മരണനിരക്ക് കുറച്ചതായി കരുതുന്നു. [1] മെയ് 5 ആയപ്പോഴേക്കും കിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 38 പേർ കൊല്ലപ്പെട്ടു.