From Wikipedia, the free encyclopedia
അറേബ്യൻ ഗൾഫിലെ ഒരു രാജ്യമാണ് ഖത്തർ (/ˈkætɑːr/,[6] /ˈkɑːtɑːr/ ⓘ, /ˈkɑːtər/ or /kəˈtɑːr/ ⓘ;[7] അറബി: قطر Qaṭar [ˈqɑtˤɑr]; പ്രാദേശിക ഉച്ചാരണം: [ˈɡɪtˤɑr]),[8][9]. ഇവിടത്തെ ഔദ്യോഗിക ഭാഷ അറബിയാണ്. ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എണ്ണ -പ്രകൃതിവാതക സമ്പന്നം. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം[10]. എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഈ രാജ്യം സ്വീകരിച്ച നിലപാടുകൾ ഇതിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളിലെടുത്ത വേറിട്ട നയനിലപാടുകൾ ശ്രദ്ധേയമാണ്.
സ്റ്റേറ്റ് ഓഫ് ഖത്തർ | |
---|---|
തലസ്ഥാനം and largest city | ദോഹ |
ഔദ്യോഗിക ഭാഷകൾ | അറബി[2] |
നിവാസികളുടെ പേര് | ഖത്തരി |
ഭരണസമ്പ്രദായം | കുടുംബാധിപത്യം, അർദ്ധ ഭരണഘടനാപരമായ രാജവാഴ്ച |
• അമീർ | തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി |
• പ്രധാന മന്ത്രി | ഹമദ് ബിൻ ജാസ്സിം ബിൻ ജബർ അൽഥാനി |
സ്വാതന്ത്ര്യം1 | |
• ഇപ്പോഴത്തെ ഭരണകുടുംബം അധികാരത്തിൽ വന്നത് | December 18, 1878 |
• ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയത് | September 3, 1971 |
• ആകെ വിസ്തീർണ്ണം | 11,437 km2 (4,416 sq mi) (164th) |
• ജലം (%) | ദുർല്ലഭം |
• 2010 census | 1,696,563[3] (148th) |
• ജനസാന്ദ്രത | 123.2/km2 (319.1/sq mi) (123rd) |
ജി.ഡി.പി. (PPP) | 2009 estimate |
• ആകെ | $102.147 billion[4] |
• പ്രതിശീർഷം | $83,840[4] |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | $83.910 billion[4] |
• Per capita | $68,871[4] |
എച്ച്.ഡി.ഐ. (2007) | 0.910[5] Error: Invalid HDI value · 33rd |
നാണയവ്യവസ്ഥ | ഖത്തർ റിയാൽ (QAR) |
സമയമേഖല | UTC+3 (AST) |
UTC+3 ((not observed)) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +974 |
ഇൻ്റർനെറ്റ് ഡൊമൈൻ | .qa |
ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.[11]
ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദിന്റെ ആഗമനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്ലാം ഈ ഉപദ്വീപിൽ പ്രചരിച്ചു[അവലംബം ആവശ്യമാണ്]. എ ഡി 628 ൽ മുഹമ്മദ് നബി പല രാജാക്കന്മാർക്കും ഇസ്ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു. അക്കാലത്തു കുവൈത്ത്, ഖത്തർ ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗമായ അൽ ഹസ്സ എന്നിവ ബഹറൈൻ ഭർണാധികാരത്തിനു കീഴിലായിരുന്നു. അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി എ ഡി 1913 വരെ നിലകൊണ്ടു. 1913ൽ തുർക്കി ഖലീഫയുമായി ഖത്തർ ഭരണാധികാരി ഇടയുകയും പൂർണ്ണമായ സ്വയംഭരണം ആരംഭിക്കുകയും ചെയ്തു.
എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. എന്നിരുന്നാലും തുർക്കി സുൽത്താനുമായുണ്ടാക്കിയ മാൻഡേറ്ററി കരാർ പ്രകാരം 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം (ജാസ്സിം എന്നും ഉച്ചാരണമുണ്ട്) ബിൻ മുഹമ്മദ് അൽഥാനി തുർക്കി ഖലീഫയിൽ നിന്നും ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.
എ ഡി 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ അധീനപ്പെടുത്തി.[12]
ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും , നബിചര്യയും ആയി അംഗീകരിച്ചിരിക്കുന്നു. അമീർ ആണ് രാഷ്ട്രത്തലവനും, ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലമെന്റും(മജ്ലിസ് ശൂറ) ഉണ്ട്. ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു. അൽ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം. 2003 ജൂലായ് 13 നു നടന്ന റഫറണ്ടത്തിലൂടെയാണു നിലവിലെ ഭരണഘടനക്കു അംഗീകാരം ലഭിച്ചത്. അമീർ തന്റെ മൂത്ത പുത്രനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു. അമീറിനു പുത്രന്മാരില്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധുവായ പുരുഷനെ കിരീടാവകാശിയായി പ്രഖ്യപിക്കുന്നു. അമീർ മരണപ്പെട്ടാൽ സ്വഭവികമായും കിരീടാവകാശി അടുത്ത അമീർ ആയി അധികാരമേൽക്കുന്നു. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി ആയിരുന്നു അമീർ. അദ്ദേഹത്തിന്റെ നാലാമത്തെ മകനായ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആണ് ഇപ്പോഴത്തെ അമീർ[13]. 2013 ജൂൺ ചൊവ്വാഴ്ചയാണ് അദ്ദേഹം രാജ്യഭരണം ഏറ്റെടുത്തത്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ ആദ്യ മൂന്ന് ആണ്മക്കളും കിരീടാവകാശം വേണ്ടെന്നു വെച്ചതിനാൽ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആയിരുന്നു കിരീടാവകാശിയും ഡെപ്യൂട്ടി അമീറും. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഷെയ്ഖ് എന്നാണു അഭിസംബോധന ചെയ്യുക. സ്ത്രീകളെ ഷെയ്ഖ എന്നും.
ഭരണ സൗകര്യത്തിനു വേണ്ടി ഖത്തറിനെ എട്ട് മുനിസിപ്പാലിറ്റികൾ വിഭാഗിച്ചിരിക്കുന്നു[14]. ഇവിടെ ജനങ്ങൾ വോട്ട് ചെയ്താണു പ്രധിനിധികളെ തെരഞ്ഞെടുക്കുന്നതു.
തദ്ദേശിയരിൽ ഭൂരിഭഗവും സൗദി അറേബ്യയിലെ നജ്ദിൽ നിന്നും കുടിയേറിയവരാണ്. ഇപ്പോഴത്തെ രാജകുടുംബമായ അൽ ഥാനികുടുംബം എ ഡി 1800-കളിൽ ഇവിടേക്കു വന്നവരാണ്. തദ്ദേശിയർ നൂറ് ശതമാനവും മുസ്ലിംകൾ. 2010 ലെ കാനേഷുമാരി കണക്കുപ്രകാരം 16,99,435 ആണു മൊത്തം ജനസംഖ്യ. ഇതിൽ 4,14,696 പേർ സ്ത്രീകളും 12,84,739 പുരുഷന്മാരുമാണ്[15]. ജോലിയവശ്യാർത്ഥം പുരുഷന്മാരായ വിദേശികൾ കൂടുതൽ എത്തുന്നതു കൊണ്ടാണു സ്ത്രീ -പുരുഷ അനുപാതത്തിൽ ഇത്ര വലിയ അന്തരം.
ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്.650000 ഇന്ത്യക്കാരാണ് ഖത്തറിൽ ഉള്ളത് , ഇത് ഖത്തറിലേ ആകെ ജനസംഖ്യയുടെ 25% ആണ്, 313000 പേരാണ് ഖത്തറികളുടെ ജനസംഖ്യ , ഇത് ആകെ ജനസംഖ്യയുടെ 12.10% മാത്രം (Population of Qatar by nationality 2017)ഇക്കാരണത്താൽ ഇന്ത്യക്കാർക്കു പുതുതായി വിസ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രധാന കമ്പനികളിലും ബാങ്കുകളിലും ഗവണ്മെന്റ് ജോലിയിലും എല്ലാം ഇന്ത്യക്കാർ ധാരാളമായി ജോലി ചെയ്യുന്നു. പ്രധാനമായും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. ഖത്തറിലെ ഇന്ത്യക്കാരിൽ എഴുപത് ശതമാനത്തോളം ആളുകളും മലയാളികളാണ്. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നതും മലയാളികൾ തന്നെ. ഇന്ത്യൻ എംബസി ദോഹയിൽ ONAIZA, വില്ല നമ്പർ 86 & 90, സ്റ്റ്രീറ്റ് നമ്പർ 941 ൽ പ്രവർത്തിക്കുന്നു.
ഐ.സി.ബി.എഫ് എന്ന പേരിൽ എംബസിയുടെ കീഴിൽ ഒരു സഹായ സംഘടന പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായി ഖത്തറിൽ താമസിക്കുന്നവരും, തൊഴിൽ സ്ഥലത്ത് പീഡനത്തിനിരയായവരും മറ്റുമായവർക്ക് സഹായം ചെയ്യുക എന്നതാണു സംഘടനയുടെ പ്രവർത്തനം[16]. കേരളത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും, മത സംഘടനകൾക്കും ഖത്തറിൽ പോഷക ഘടകങ്ങളുണ്ട്.[17]
Qatar പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 22 (72) |
23 (73) |
27 (81) |
33 (91) |
39 (102) |
42 (108) |
42 (108) |
42 (108) |
39 (102) |
35 (95) |
30 (86) |
25 (77) |
33.3 (91.9) |
ശരാശരി താഴ്ന്ന °C (°F) | 14 (57) |
15 (59) |
17 (63) |
21 (70) |
27 (81) |
29 (84) |
31 (88) |
31 (88) |
29 (84) |
25 (77) |
21 (70) |
16 (61) |
23 (73.5) |
മഴ/മഞ്ഞ് mm (inches) | 12.7 (0.5) |
17.8 (0.701) |
15.2 (0.598) |
7.6 (0.299) |
2.5 (0.098) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
2.5 (0.098) |
12.7 (0.5) |
71 (2.794) |
ഉറവിടം: http://us.worldweatheronline.com/doha-weather-averages/ad-dawhah/qa.aspx |
വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ രാജ്യമാണ് ഖത്തർ. ജനങ്ങളിൽ പ്രത്യേകിച്ചു സ്ത്രീകളിൽ ഭൂരിഭാഗം പേരും ബിരുധ ധാരികളാണ്. ഖത്തരികളിൽ ഗണ്യമായ ഒരു വിഭാഗത്തിനു അറബി കൂടാതെ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് ഭാഷ അറിയും. ഖത്തർ സർവ്വകലാശാല ലോകത്തിലെ പ്രധാന സർവകലാശാലകളിൽ ഒന്നാണ്. കൂടാതെ അമേരിക്കൻ, യൂറോപ്യൻ സർവകലാശാലകളുടെ കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്.
സ്വദേശികൾക്കും ഹെൽത്ത് കാർഡുള്ള വിദേശികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമാണ്. വിദഗ്ദ്ധ ചികിത്സക്കായി പണക്കാരായ ആളുകൾ ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ, തായിലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളെയാണു ആശ്രയിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ രണ്ടു വിഭാഗങ്ങളായാണ് ഇവിടെ ആശുപത്രികൾ പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ സുപ്രീം ഹെൽത്ത് കൗൺസിലിനു കീഴിലും അത്യാഹിത വിഭാഗങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷ്ന്റെ കീഴിലുമാണു പ്രവർത്തിക്കുന്നതു. രാജ്യത്താകമാനം 20 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 23 അത്യാഹിത വിഭാഗങ്ങളുമാണുള്ളതു. വിദേശികൾ ഖത്തറിൽ പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ഖത്തറിൽ വിവാഹത്തിനു മുമ്പു എച്.ഐ.വി. (എയ്ഡ്സ്) പരിശോധന നിർബന്ധമാണ്.
അറബ് ഇസ്ലാമിക സംസകാരത്തിലാണു ഖത്തറിന്റെ നാഗരികത വളർന്നുവന്നത്. കലാ കായിക വിനോദങ്ങളിലും, വസ്ത്രധാരണത്തിലും ,അഭിവാദ്യം ചെയ്യുന്നതിലും, ഭക്ഷണകാര്യത്തിലുമെല്ലാം ഈ സ്വാധീനം പ്രകടമാണ്. സമീപ കാലത്തായി പശ്ചാത്യ സംസകാരത്തിന്റെ കുത്തൊഴുക്കിൽ ഇതിനു മാറ്റം വരുന്നുണ്ടെങ്കിലും ജനങ്ങളിൽ ഗണ്യമായ വിഭാഗം ഇപ്പോഴും തങ്ങളുടെ സാംസ്കാരിക പാരമ്പര്യം മുറുകെ പിടിക്കുന്നവരാണ്.
ഇസ്ലാമിക കലകളുടെയും ,ചിത്രങ്ങളുടെയും അതുല്യമായ ഒരു ശേഖരണമാണു ഫ്രെഞ്ച് - ഇസ്ലാമിക് നിർമ്മാണ രീതിയിൽ ഉണ്ടാക്കിയ ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളതു. ഇന്ത്യ, ഇറാഖ്, ഇറാൻ, തുർക്കി, റഷ്യ, ചൈന തുടങ്ങിയ നാടുകളിൽ നിന്നുള്ള വസ്തുക്കളുടെ അപൂർവശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്[18].
ഖത്തരിന്റെ പൗരാണിക വസ്തുക്കളുടെ ശേഖരണമാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങൾ മുതൽ സൈനിക ഉപകരണങ്ങൾ വരെ ഇവിടെ കാണാം.
ഖത്തറിൽ സിനിമാ നിർമ്മാണം നടക്കുന്നില്ല. എങ്കിലും 2008 മുതൽ ഫിലിം ഫെസ്റ്റിവൽ നടന്നുവരുന്നു. സിനിമ ശാലകളും പ്രവർത്തിക്കുന്നുണ്ട്.
ഇസ്ലാം സ്ത്രീകൾക്കനുവദിച്ച എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കുന്നവരാണ് ഖത്തരി സ്ത്രീകൾ. കലാ കായിക രംഗത്തും, ഭരണം, ഉദ്യോഗം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യമാണുള്ളത്[അവലംബം ആവശ്യമാണ്].
ഇസ്ലാമാണു ഔദ്യോഗിക മതം. തദ്ദേശിയർ മുഴുവൻ മുസ്ലിംകളാണ്. എങ്കിലും എല്ലാ മതവിശ്വാസികൾക്കും സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, ജൈന, പാർസി എന്നീ മതക്കാർ ഇവിടെയുണ്ട്. എല്ലാ മത വിശ്വാസികൾക്കും സ്വന്തമായി ആരാധനാലയങ്ങൾ സ്ഥാപിക്കാൻ അനുമതിയുണ്ട്.
ഏതാണ്ടെല്ലാ ക്രിസ്തീയ സഭകളുടെയും പള്ളികൾ ഇവിടെയുണ്ട്. കേരളത്തിലെ ബാവ, മെത്രാൻ കക്ഷികൾ ഉൾപ്പെടെ യഹോവ സാക്ഷികൾ ഒഴികെയുള്ള എല്ലാവർക്കും ഇവിടെ പ്രാർത്ഥനാലയങ്ങളുണ്ട്. ഇതിനാവശ്യമായ സ്ഥലം സർക്കാർ സൗജന്യമായി നൽകുന്നു.
പൊതുവായ അമ്പലങ്ങൾ ഇനിയും നിർമ്മിക്കാൻ സ്ഥലം ലഭിച്ചിട്ടില്ല. എന്നാൽ വിവിധ തൊഴിലാളി ക്യമ്പുകളിൽ അമ്പലങ്ങൾ ഉണ്ട്. അന്താരാഷ്ട്രാ ഇസ്ലാമിക പണ്ഡിതസഭ അധ്യക്ഷൻ യൂസുഫ് അൽ ഖറദാവി അമ്പലങ്ങൾ നിർമ്മിക്കാൻ അനുമതിയും സ്ഥലവും നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലും പള്ളികൾ സ്ഥാപിച്ച് പരിപാലിക്കുന്നത് ഔഖാഫ്[19] മന്ത്രാലയമാണ്. വെള്ളിയാഴ്ചകളിൽ ജുമുഅ പ്രസംഗങ്ങൾക്ക് ശേഷം ചില പള്ളികളിൽ മലയാളത്തിൽ അതിന്റെ പരിഭാഷ ഉണ്ടാകാറുണ്ട്.
പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ലോകത്ത് മുൻ നിരയിലാണു ഖത്തറിന്റെ സ്ഥാനം.റാസ് ലഫ്ഫാൻ വ്യവസായ നഗരിയിൽ ലോകത്തിലെ പ്രധാന കമ്പനികൾക്കെല്ലാം പ്ലാന്റുകളുണ്ട്. സ്റ്റീൽ, അലുമിനിയം, രാസവളം നിർമ്മാണത്തിലും ഖത്തർ മുന്നേറിയിട്ടുണ്ട്.മെലാനിൻ ഉല്പാദനത്തിൽ ലോകത്തെ രണ്ടാം സ്ഥാനം ഖത്തറിനാണ്. ലോകത്ത് ഏറ്റവുമധികം പി വി സി അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നാണു ഖത്തറിലെ മിസ്സഈദിലുള്ള കാപ്കൊ[20].
1939 ദുഖാൻ എന്ന സ്ഥലത്താണു ആദ്യമായി പെട്രോളിയം കണ്ടെത്തിയത്. 1949 മുതൽ പെട്രോളിയം കയറ്റുമതി ആരംഭിച്ചു. 1974 മുതൽ പെട്രോളിയം ഖനനം ദേശസാൽക്കരിക്കുകയും ഇതിനുവേണ്ടി ഖത്തർ പെട്രോളിയം എന്ന പൊതു മേഖലാ കമ്പനി രൂപീകരിക്കുകയും ചെയ്തു[21]. ഇപ്പോൾ പ്രതി ദിനം 800,000 ബാരൽ എണ്ണ വിവിധ മേഖലകളിലായി ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി ഉത്പാദക രാജ്യമാണ് ഖത്തർ[22].
ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യം ഖത്തർ ആണ്[23]. ഖത്തറിന്റെ വാർഷിക ഗ്യാസ് ഉത്പാദനം 77 കോടി ടൺ ആണ്. ഗ്യാസ് കയറ്റി അയ്ക്കാൻ മാത്രമായി റാസ് ലഫ്ഫാൻ എന്ന സ്ഥലത്ത് വലിയ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. 1999 മുതലാണ് ഖത്തർ ഗ്യാസ് കയറ്റുമതി ആരംഭിച്ചതു[24]. ഖത്തർ ഗ്യാസ്, റാസ് ഗ്യാസ് എന്നിവയാണ് പ്രധാന പൊതുമേഖലാ ഗ്യാസ് കമ്പനികൾ. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളായ ഗെയിൽ, ഒ.എൻ.ജി.സി. എന്നിവയുമായി സഹകരിച്ചു ഇന്ത്യയിൽ വിവിധ പദ്ധതികൾ നടന്നുവരുന്നുണ്ട്. കൊച്ചി എൽ എൻ ജി ടെർമിനൽ അത്തരത്തിലൊന്നാണ്.[25]
പെട്രോൾ കണ്ടെത്തുന്നതിനു മുമ്പ് ഖത്തറിന്റെ പ്രധാന വരുമാനം മുത്ത് വ്യപാരത്തിലൂടെയായിരുന്നു. കടലിന്നടിയിലെ ഒരിനം കക്കയിൽ (ഓയിസ്റ്റർ) നിന്നുമാണ് പ്രകൃതി ദത്തമായ മുത്തുകൾ ശേഖരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലമാണ് മുത്തു വേട്ട നടത്തുക. അറബിയിൽ മുത്തിനു ലുലു എന്നാണ് പറയുക. മുത്തു വ്യാപാരം പ്രധാനമായും ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണ് നടത്തിയിരുന്നതു. ലോകത്ത് പ്രകൃതിദത്ത മുത്തുകൾ ഏറ്റവുമധികം ലഭിക്കുന്നത് ഇവിടെയാണ്.
2006 ൽ ഏഷ്യൻ ഗെയിംസിനു ആതിഥ്യമേകിയതോടെയാണ് ഖത്തറിൽ കായിക രംഗത്ത് ഉണർവ്വുണ്ടായത്. ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയാതിരിക്കാൻ അവരെ കായിക വിനോദങ്ങളിൽ താല്പര്യമുള്ളവരാക്കുന്നതിലൂടെ കഴിയുമെന്നതിനാൽ വൻ പ്രോൽസാഹനമാണ് ഈ രംഗത്തിനു സർക്കാർ നൽകുന്നത്. എല്ലാ മുനിസിപ്പാലിറ്റികളിലും സ്പോർട്സ് സ്റ്റേഡിയങ്ങളും, ക്ലബ്ബുകളും ഉണ്ട്. സ്കൂളുകളിൽ നിർബന്ധ കായിക പരിശീലനം നൽകുന്നു. അതിനു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സമർത്ഥരായ കായിക താരങ്ങളെ വിലക്കെടുത്ത് അവരെ ഖത്തറിന്റെ ദേശീയ താരങ്ങളാക്കി അന്താരാഷ്ട്രാ മൽസരങ്ങളിൽ വിജയിക്കാൻ ശ്രമിക്കുന്നു. കുതിരപ്പന്തയം, കാല്പന്തു കളി എന്നൈവക്ക് വലിയ പ്രോൽസാഹനമാണ് ലഭിക്കുന്നത്.കുതിരപ്പന്തയം കാണാൻ പോകുന്നവർക്കു പോലും സമ്മാനങ്ങൾ നൽകുന്നു. ഇവക്കു പുറമെ കാറോട്ടം, മോട്ടോർ സൈക്കിൾ ഓട്ടം എന്നിവക്കും പരിശീലനം നൽകി വരുന്നു. ഒളിംബിക്സിൽ ഖത്തർ രണ്ട് വെങ്കലം നേടിയിട്ടുണ്ടു. 2022 ലെ ലോകകപ്പ് ഫുട്ബോൾ മത്സരം ഖത്തറിൽ നടക്കും. 2010 ഡിസംബർ 2 നാണ് ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തത്.
മരുഭൂമിയെ മലർവാടിയാക്കി മാറ്റിയ കാഴ്ചയാണു ദോഹ അന്താരഷ്ട്ര വിമാനത്തവളത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒരാൾക്ക് കാണാൻ കഴിയുക. റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു. കടുത്ത ചൂടിൽ നിന്നും ഇവയെ സംരക്ഷിക്കാൻ വലിയ അധ്വാനവും പണവുമാണു ചെലവഴിക്കുന്നത്.
ദോഹ നഗരം മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു മുനമ്പ് ആണു. ഇവിടുത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് കടൽത്തീരത്താണ്. ദോഹ കടൽ തീരം കോണീഷ് എന്നാണു അറിയപ്പെടുന്നതു. ഖത്തറിന്റെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണിത്.
തെളിഞ്ഞ നീല ജലം ഉള്ള ഇവിടെ ആഴ്ചാവസാനത്തിൽ ഉല്ലസിക്കാനെത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കടലിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഗ്വാർഡുകളെ ഏർപ്പെടുത്തിയിട്ടുണ്ട്.അതി മനോഹരമാണു ഈ കടൽത്തീരം.
കുതിരപ്പന്തയം നടക്കുന്ന സ്ഥലം.ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരപ്പന്തയങ്ങളാണു ഇവിടെ നടത്താറുള്ളതു. അറബികളുടെതായി മേൽത്തരം കുതിരകളുടെ ഒരു വൻ നിര തന്നെ ഇവിടെയുണ്ട്.കുതിരകൾക്കെല്ലാം അറബിപ്പേരാണെന്നതു മലയാളികൾക്കു കൗതുകമാണു.
സാഹസിക വിനോദങ്ങൾക്കു വേണ്ടിയുള്ള ഇവിടുത്തെ മരുഭൂമിയുടെ ഉള്ളറകളിലൂടെയുള്ള യാത്ര അതീവ രസകരവും കൗതുകം ജനിപ്പിക്കുന്നതുമാണു.മണൽക്കുന്നിൽ നിന്നും മണൽ കുന്നിലേക്ക് പ്രത്യേകം നിർമ്മിച്ച നാലു ചക്ര വഹനത്തിൽ യാത്ര ചെയ്യാൻ അതീവ ധൈര്യശാലികൾക്കു മാത്രമെ കഴിയുകയുള്ളു.ഇവിടെ ആഴ്ചകളോളം വന്ന് ടെന്റുകൾ കെട്ടി പർക്കുന്നത് അറബികളുടെ പതിവാണു.
ഖത്തറിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനം.കടൽ നികത്തി കൃത്രിമമായി നിർമ്മിച്ച ഈ ദ്വീപ് പണി പൂർത്തിയായാൽ 41,000 പേർക്ക് താമസിക്കനുള്ള സൗകര്യങ്ങൾക്കൊപ്പം വലിയ ഷോപ്പിംഗ് സെന്റരുകളും ഉൾക്കൊള്ളുന്നതാകും. വ്യത്യസ്ത ശ്രേണിയിലുള്ള ജനങ്ങൾക്കായി വിവിധ തരം ഭവനങ്ങളാണു നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. 32 കി.മി.കടൽത്തീരമാണു ഇതിനുവേണ്ടി കൃത്രിമമായി നിർമ്മിച്ചതു. ഓരോ വീട്ടിലേക്കും കടലിൽ നിന്നും കരയിൽ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിന്റെ നിർമ്മാണം നടത്തിയിട്ടുള്ളതു.ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണു ഇതിന്റെ ഉടമസ്ഥർ. മുത്ത് വ്യാപാരത്തിലൂടെ അതി സമ്പന്നരായി മറിയ അവർ ഈ കൃത്രിമ ദ്വീപിനും മുത്ത് എന്നർത്ഥം വരുന്ന പേൾ( en:Pearl -ar:لؤلؤ) എന്നു തന്നെ പേരു തന്നെയാണ് നൽകിയിരിക്കുന്നത് [26] Archived 2010-01-25 at the Wayback Machine.
ഭരണകൂടത്തെയും ജി.സി.സി രാഷ്ട്രങ്ങളെയും അത് പോലെ ഇസ്ലാമിക ശരീഅത്തിനെയും വിമർശിക്കാത്ത അമിതമായ അശ്ലീലതയില്ലാത്ത ഏതു പ്രസിദ്ധീകരണത്തിനും അനുമതി ലഭിക്കും. പ്രത്യേക സെൻസറിങ്ങ് ഇല്ല.
ഖത്തർ ആസ്ഥാനമായുള്ള ഒരു ചാനൽ ആണ് അൽ ജസീറ. അത് ഇപ്പോൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നു. ഇതിനു പുറമെ കായിക വർത്തകൾക്ക് മത്രമായും, കുട്ടികൾക്കു മാത്രമായും പ്രത്യേകം ചാനലുകളുണ്ട്. ഇതോടനുബന്ധമായി ഒരു മാധ്യമ പഠന കേന്ദ്രവും പ്രവർത്തിക്കുന്നു. മറ്റു മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അൽ ജസീറക്കു ബാധകമല്ല. ഔദ്യോഗിക ചാനലായ ഖത്തർ ടി.വി വേറെത്തന്നെയാണു പ്രവർത്തിക്കുന്നത്.
അറബി, ഇംഗ്ലീഷ് പത്രങ്ങൾക്കു പുറമെ മലയാള പത്രങ്ങളായ സിറാജ് വർത്തമാനവും മാധ്യമവും ചന്ദ്രികയും ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. മറ്റ് മലയാള പത്രങ്ങൾ ഉച്ചയോടെയാണു ലഭിക്കുക.
ഖത്തറിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു റോഡു ഗതാഗതമാണ്ള്ളത്. സൗദി അറേബ്യയുമായി ബന്ധപ്പെടുന്ന സൽവാ റോഡ്, അൽ ഖോർ റോഡ്, ദുഖാൻ റോഡ്, ഷമാൽ റോഡ് അന്നിവയാണ് പ്രധാന പാതകൾ. ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുവാൻ കർശനമായ പരീക്ഷകൾ പാസ്സാകണം. നിയമ ലംഘനങ്ങൾക്കു ഏറ്റവും കൂടുതൽ തുക പിഴ ശിക്ഷയീടാക്കുന്ന രാജ്യം ഖത്തറാണ്. ഇവിടെ മെട്രോ റയിൽവെ 2019 ഇൽ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ ചരക്കുകൾ എത്തിക്കുന്നത് ട്രക്കുകളിലും കപ്പലുകളിലും, വിമാനങ്ങളിലുമാണ്. ഒരു വിമാനത്താവളവും അഞ്ച് തുറമുഖങ്ങളുമുണ്ട്. ഇതിൽ ദോഹ ഒഴികെയുള്ള തുരമുഖങ്ങൾ എണ്ണ കയറ്റുമതിക്കു മാത്രമാണ് ഉപയോഗിക്കുന്നതു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ് ലോകത്തിലെ മുൻനിര കമ്പനിയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും പ്രതിദിനം 20 വിമാനങ്ങൾ വിവിധ എയർലൈനുകൾ ദോഹയിലേക്കു സർവീസ് നടത്തുന്നുണ്ട്.
വളരെ ചുരുങ്ങിയ അംഗസംഖ്യ മാത്രമുള്ള ചെറിയ ഒരു സൈന്യമാണ് ഖത്തറിനുള്ളത്.
പൊതുജന സൗഹൃദത്തിലും ജനസേവനത്തിലും മികച്ചുനിൽക്കുന്നവരാണ് ഖത്തർ പോലീസ്. ഇന്റെർ പോളിന്റെ ഒരു ആസ്ഥാനം ദോഹയിലുണ്ട്[27].
വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും സുഹൃദ് രാജ്യങ്ങളുടെ നെറ്റിചുളിയാനിടവരുത്താറുണ്ട്.ഫലസ്തീനിലെ വിമോചനപോരാട്ടത്തെ ഭീകരതയായി ചിത്രീകരിക്കുന്നതിനും ഇസ്രായേലിന്റെ ക്രൂരതകൾക്കും അധിനിവേശത്തിനും എതിരെ ഐക്യരാഷ്ട്രസഭയിലും ഇതര അന്താരാഷ്ട്രവേദികളിലും ഖത്തർ നിരന്തരം ശബ്ദമുയർത്തുന്നു.ഹമാസ് സർക്കാറിന്റെ കാലത്ത് ഫലസ്തീനിലെ വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകളിലെ ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകിയ ഖത്തറിന്റെ നടപടി മാതൃകാപരമായിരുന്നു.
തോന്നിയേക്കാം.എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി വ്യക്തമാക്കിയിരുന്നു.അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായുമുള്ള അടുത്ത ബന്ധം അനിവാര്യമാണെന്നാണ് ദോഹയുടെ അഭിപ്രായം.അതേസമയം തന്നെ അമേരിക്കക്കും മറ്റും തലവേദന സൃഷ്ടിക്കുന്ന അൽജസീറ ചാനലിനെ നിയന്ത്രിക്കണമെന്ന നിരന്തര ആവശ്യങ്ങൾ ഖത്തർ തള്ളുകയായിരുന്നു.തങ്ങൾക്കുതന്നെ തലവേദനസൃഷ്ടിച്ചാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിക്കുകയുണ്ടായി.ചാനലിന്റെ ചില റിപ്പോർട്ടുകളിൽ പ്രതിഷേധിച്ച് തുനീഷ്യ ഖത്തറിൽ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചിരുന്നു.സൗദി രാജകുടുംബത്തെ വിമർശിക്കുന്ന പരിപാടി അൽജസീറ സംപ്രേഷണം ചെയ്തതിനെ തുടർന്ന് സൗദി ദോഹയിലെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.(2008 മാർച്ച് ഒമ്പതിനാണ് അതിന് പുതിയ സൗദി അംബാസഡർ ദോഹയിലെത്തിയത്)ഇത്രയൊക്കെയായിട്ടും ചാനലിന്റെ പ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് മാത്രമല്ല,അതിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സും സർക്കാർ തന്നെയാണെന്നതാണ് കൗതുകകരം.
ഇത്തരത്തിൽ തികച്ചും വ്യതിരിക്തവും എന്നാൽ വൈരുദ്ധ്യമുള്ളതെന്ന് തോന്നിക്കുന്നതുമായ നയതന്ത്രം അപൂർവമായിരിക്കാം.എന്നാൾ ഇതിനെല്ലാം ഖത്തറിന്റെ പക്കൽ കൃത്യമായ മറുപടിയുണ്ട്-ഒരുബന്ധവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിനു തടസ്സമാകരുത്.ഒന്നും മറ്റൊന്നിന്റെ ചെലവിലാകരുത്.ഇതുതന്നെയാണ് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലും
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.