ഇന്ത്യയിലെ പെൺ ഭ്രൂണഹത്യ
From Wikipedia, the free encyclopedia
നിയമപരമായ രീതികൾക്ക് പുറത്ത് ഒരു പെൺ ഭ്രൂണത്തിന്റെ ഗർഭഛിദ്രമാണ് പെൺ ഭ്രൂണഹത്യ. ഇംഗ്ലീഷ്:Female foeticide in India. കേന്ദ്ര ഗവൺമെന്റ് ഡാറ്റയെ അടിസ്ഥാനമാക്കി പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു ഗവേഷണം 2000-2019 വർഷങ്ങളിൽ കുറഞ്ഞത് 9 ദശലക്ഷം സ്ത്രീകളുടെ ഭ്രൂണഹത്യയെ സൂചിപ്പിക്കുന്നു. ഈ ഭ്രൂണഹത്യകളിൽ 86.7% ഹിന്ദുക്കളും (ജനസംഖ്യയുടെ 80%) സിഖുകാരും (ജനസംഖ്യയുടെ 1.7%) 4.9% ഉം മുസ്ലീങ്ങൾ (ജനസംഖ്യയുടെ 14%) 6.6% ഉം ആണെന്ന് ഗവേഷണം കണ്ടെത്തി. ഈ കാലയളവിൽ ആൺമക്കൾക്കുള്ള മുൻഗണന മൊത്തത്തിൽ കുറഞ്ഞതായും ഗവേഷണം സൂചിപ്പിച്ചു. [1]
പെൺ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വച്ച് തന്നെ നശിപ്പിച്ച് കളയുന്നതാണ് പെൺ ഭ്രൂണഹത്യ (Female foeticide). റോയിട്ടേർസ് നടത്തിയ പഠനത്തിൽ പെൺഭ്രൂണഹത്യ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. ഇന്ത്യയിൽ ഓരോ മിനുട്ടിലും ഒരു പെൺഭ്രൂണഹത്യ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും പെൺ ജനനനിരക്ക് കുറയുന്നതായി പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സാമൂഹികവും സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ ആൺകുട്ടികൾക്ക് സമൂഹത്തിൽ അനർഹമായ പരിഗണന ലഭിക്കുന്നത് പെൺഭ്രൂണഹത്യക്ക് സാഹചര്യമൊരുക്കുന്നു. സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന സമൂഹങ്ങളിൽ പെൺഭ്രൂണഹത്യ കൂടുതലായി കാണപ്പെടുന്നു. ഇത് ഇന്ത്യയിലെ വികസന സൂചികകളെ പിന്നോട്ടടിക്കുന്നു.