ഡീഗോ മറഡോണ
From Wikipedia, the free encyclopedia
ഡീഗോ അർമാൻഡോ മറഡോണ (ജനനം. ഒക്ടോബർ 30, 1960, മരണം, 25 നവംബർ, 2020) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.[2]
Personal information | |||
---|---|---|---|
Full name | ഡീഗോ അർമാൻഡോ മറഡോണ | ||
Date of birth | (1960-10-30) 30 ഒക്ടോബർ 1960 (63 വയസ്സ്) | ||
Place of birth | ബ്യൂണസ് അയേഴ്സ്, അർജന്റീന | ||
Date of death | 25 നവംബർ 2020(2020-11-25) (പ്രായം 60) [1] | ||
Place of death | Tigre, Buenos Aires, Argentina | ||
Height | 1.65 m (5 ft 5 in) | ||
Position(s) |
ആക്രമിക്കുന്ന മദ്ധ്യനിരക്കാരൻ മുന്നേറ്റനിര | ||
Youth career | |||
0000–1969 | എസ്ട്രെല്ല റോജ | ||
1970–1974 | ലോസ് സെബോളിറ്റാസ് | ||
1975 | അർജെന്റിനോസ് ജൂനിയേഴ്സ് | ||
Senior career* | |||
Years | Team | Apps | (Gls) |
1976–1981 | അർജെന്റീനോസ് ജൂനിയേഴ്സ് | 167 | (115) |
1981–1982 | ബോകാ ജൂനിയേഴ്സ് | 40 | (28) |
1982–1984 | ബാഴ്സലോണ | 36 | (22) |
1984–1991 | നാപ്പോളി | 188 | (81) |
1992–1993 | സെവിയ്യ | 26 | (5) |
1993–1994 | നെവെൽസ് ഓൾഡ് ബോയ്സ് | 5 | (0) |
1995–1997 | ബോകാ ജൂനിയേഴ്സ് | 30 | (7) |
Total | 492 | (258) | |
National team | |||
1977–1994 | അർജന്റീന | 91 | (34) |
Teams managed | |||
1994 | ടെക്സ്റ്റിൽ മാൻഡിയു | ||
1995 | റേസിങ് ക്ലബ് | ||
2008–2010 | അർജന്റീന | ||
2011– | അൽ വാസൽ | ||
*Club domestic league appearances and goals |
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പിൽ മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽപന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.[3]
ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.