വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി From Wikipedia, the free encyclopedia
മലയാള സാഹിത്യ രംഗത്തെ പകരം വെക്കാനില്ലാത്ത കലാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ, അദ്ദേഹത്തോളം തന്നെ പ്രസക്തിയുള്ള രചനയാണ് ബാല്യകാലസഖി (English). 1944 ൽ പബ്ലിഷ് ചെയ്ത പ്രസ്തുത കൃതി നിസാമിയുടെ ലൈലാ മജ്നു - വിനോട് സാദൃശ്യപ്പെടുത്താവുന്ന പ്രണയ ആവിഷ്കരണമാണ് പുറത്തിടുന്നതെങ്കിലും, തീവ്രമായ നിരവധി വികാരങ്ങളാൽ വായനാസുഖം നൽകുകയും ചെയ്യുന്നുണ്ട് ഒരേസമയം. ഇത്തരത്തിലുള്ള ഇതിവൃതത്തിലേക്ക് കഥയെ നയിച്ച സാധ്യതകളെ കുറിച്ച്, പുസ്തകത്തിൻ്റെ അവതാരിക എഴുതിയ എം പി പോൾ, "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു" എന്ന് എഴുതപ്പെട്ടതായി കാണാം. അസാധാരണമായ പ്രണയ കഥയാണ് ബാല്യകാലസഖി, എന്നാൽ സാധാരണക്കാരനിൽ സാധാരണക്കാരനായ യുവാവാണ് കഥാ നായകൻ മജീദ്. പലകാലഘട്ടത്തിലായി ബഷീറിൻ്റെ ബാല്യകാല സഖി രണ്ട് തവണ സിനിമയാക്കിയിട്ടുണ്ട്.
ഐതിഹാസിക മലയാള സാഹിത്യലോകത്ത് തനതായ ആവിഷ്കാര ശൈലിയുള്ള എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. തൻ്റെ ജീവിതാനുഭവങ്ങളിൽ വ്യക്തമായ ഇടപെടലുകൾ നടത്തി അദ്ദേഹം രചിച്ച ഓരോ കഥകളും, മാസ്മരികമായ വായനാനുഭവം പ്രധാനം ചെയ്യുന്നവയായിരുന്നു. അത്തരത്തിൽ തൻ്റെ കഥാപാത്രത്തിലേക്ക് വായനക്കാരനെ ആവാഹിക്കുന്ന ബഷീറിയൻ പ്രണയത്തിൻ്റെ മുദ്രയാണ് ബാല്യകാല സഖി.
വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറും ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥകൾ പതിറ്റാണ്ടുകളായി കേട്ട് വരുന്നവയാണ് മലയാളികൾക്കിടയിൽ. താൻ ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത്, സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിൽ നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷം ആണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഈ ദേശാടനവേളയിൽ, ബഷീർ കുറച്ച് കാലത്തേക്ക് കൽക്കത്തയിൽ താമസിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞ് വെച്ചിട്ടുണ്ട്. അക്കാലയാളിൽ ഒരിക്കൽ, അദ്ദേഹം താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി. കഠിനമായ ദുസ്വപ്നങ്ങൾ കണ്ട്, ഞെട്ടി ഉണർന്ന ബഷീർ. തന്റെ മുന്നിൽ അഗാധമായ താഴ്ചയിൽ കൊൽക്കത്ത നഗരം കണ്ടു നടുങ്ങിയത്രെ. നിമിഷ മാത്രയിൽ താൻ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് ബഷീർ മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ടപ്പോൾ, മുൻപ് സ്വപ്നങ്ങളുടെ ബാക്കിയെന്ന പോലെ ബഷീറിന്റെ സ്വപ്നത്തിൽ തന്റെ ബാല്യകാലസഖിയായ സുഹറ പ്രത്യക്ഷപ്പെട്ടു. അവൾ ബഷീറിനെ "താൻ മരിച്ചുപോയി, തന്നെ അടക്കം ചെയ്തുവെന്ന്." അറിയിച്ചുവത്രെ. സുഹറയുടെ ഈ വാക്കുകളാൽ നിദ്രഭംഗം വന്ന ബഷീർ ഞെട്ടിയെഴുന്നേൽക്കുകയും ചെയ്തു. പിന്നീട് സുഹ്റയുടെ അകാലമരണം താൻ അവളിലൂടെ ആണ് അറിഞ്ഞതെന്ന് ബഷീർ തന്നെ പ്രസ്ഥാവിച്ചതായി രേഖകൾ പറയുന്നു.
ഈ അനുഭവത്തിന് ശേഷം, തന്റെ ബാല്യകാലത്തിലെ ചില ഓർമ്മകളും, പ്രണയാനുഭവങ്ങളും ചേർത്ത്, ബഷീർ ഒരു കഥ രചിച്ചു. അതായിരുന്നു ബാല്യകാലസഖി. ആദ്യം ഇംഗ്ലിഷിൽ എഴുതിയ ഈ കഥ, നാട്ടിലെത്തിയശേഷം അദ്ദേഹം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. ഈ രചനയിലെ നായകനായ മജീദിൽ, ബഷീറിന്റെ തന്നെ രൂപം പ്രതിഫലിച്ചിരുന്നു. നായിക സുഹറ, ബാല്യകാലത്തിലെ അതേ സുഹറയായിരുന്നു.
ബഷീറിന്റെ ആ ദൈർഘ്യമേറിയ ദേശാടനവും, ദുരിതവും, കാലത്തിന്റെ കത്തികളും, ഓരോ സ്വപ്നവും, ഓരോ നിമിഷവും, ഓരോ പ്രഭാതവും, എല്ലാം കഥയിലേക്ക് ഒന്നൊന്നായി കൊഴിഞ്ഞ് വീണു. വായനക്കാരന്റെ മനസ്സിൽ അവയുടെ ഒരു അത്രസിദ്ധമായ, അങ്ങേയറ്റം വ്യക്തമായ പ്രതീതി വരച്ചിടുകയായിരുന്നു ബഷീറിന്റെ ഉന്നമെന്ന് ബാല്യകാലസഖിയിലൂടെ നടക്കുന്ന ഓരോ വായനക്കാരനും മനസ്സാൽ പ്രസ്താവിക്കും. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ കഥകളെ അസാധാരണമാക്കുന്നത്.
1967ൽ ബഷീറിൻ്റെ തന്നെ തിരക്കഥയിലും സംഭാഷണത്തിലും ആണ് ബാല്യകാല സഖി ആദ്യമായി സിനിമയാവുന്നത്. ജെ ശശികുമാർ സംവിധാനം ചെയ്ത പ്രസ്തുത സിനിമ കൂടാതെ, തൻ്റെ തന്നെ രചനയായ ഭാർഗവി നിലയം (1964) മാത്രമാണ് ബഷീർ ഇതിന് മുമ്പ് തിരക്കഥ എഴുതിയിട്ടുള്ളത്. എച്ച് എച്ച് ഇബ്രാഹിം നിർമ്മിച്ച ബാല്യകാലസഖിയിൽ അനശ്വര നടൻ പ്രേം നസീർ ആണ് മജീദിനെ അവതരിപ്പിച്ചത്. സുഹ്റയായി ഷീലയും തിരശ്ശീലയിൽ നിറഞ്ഞാടിയപ്പോൾ സഹനടന്മാരായി മീന, കൊട്ടാരക്കര ശ്രീധരൻ നായർ, ബഹദൂർ, ടി ആർ ഓമന, ഉഷാറാണി, ടീ എസ് മുത്തയ്യ , മണവാളൻ ജോസഫ്, നളിനി, ബേബി ഉഷ, പി ജെ ആൻ്റണി തുടങ്ങി നിരവധിപേർ ഉണ്ടായിരുന്നു. യു രാജഗോപാൽ ഛായാഗ്രഹണം നിർവഹിച്ച സിനിമക്ക് വേണ്ടി സംഗീതം ഒരുക്കിയത് എസ് എസ് ബാബുരാജ് ആയിരുന്നു. എം എസ് മണിയുടെ എഡിറ്റിംഗിൽ, കലാലയ പ്രൊഡക്ഷൻ കമ്പനി, കണ്മണി ഫിലിംസിൻ്റെ ബാനറിൽ ആണ് പ്രസ്തുത സിനിമ, 1967 ഏപ്രിൽ 14 മുതൽ വിതരണം ആരംഭിച്ചത്.
ഇതിന് ശേഷം, 2014 ൽ, പത്മശ്രീ മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ പ്രമോദ് പയ്യന്നൂരിൻ്റെ തിരക്കഥയിൽ, ബാല്യകാലസഖി വീണ്ടും സിനിമയാക്കുക ഉണ്ടായി. എം ബി മുഹ്സിൻ, സജീബ് ഹാശിം തുടങ്ങിയവർ ചേർന്ന് നിർമ്മിച്ച പ്രസ്തുത സിനിമയിൽ മമ്മൂട്ടിയെ കൂടാതെ, സുഹ്റ ആയി ഇഷാ തൽവാറും, സഹനടൻമാരായി, മീന, സീമ ബിശ്വാസ്, കെ പി എ സി ലളിത, ശശികുമാർ, ഷെയ്ൻ നിഗം, പ്രിയംദത്ത്, സുനിൽ സുഖദ, മാമുക്കോയ തുടങ്ങി വലിയ താര നിരതന്നെ അണിനിരന്നിരുന്നു. ഓ എൻ വി, പി ഭാസ്കരൻ മാസ്റ്റർ, കെ ടി മുഹമ്മദ്, ശ്രീകുമാരൻ തമ്പി, കാവാലം നാരായണപ്പണിക്കർ, പ്രമോദ് പയ്യന്നൂർ, തുടങ്ങിയവരുടെ വരികളാൽ, കെ രാഘവൻ മാസ്റ്ററും, വേണു കൊൽക്കത്തയും, ഷഹബാസ് അമൻ തുടങ്ങിയവർ ചേർന്നൊരുക്കിയ സംഗീത വിരുന്നിനൊപ്പം, ഹരി നായരുടെ ഛായാഗ്രഹണത്തിൽ ഏഴരക്കോടി മുതൽമുടക്കിൽ ആണ് ഒരുങ്ങിയത്.
മനോജ് കണ്ണോത്ത് ചിത്ര സംയോജനം ചെയ്ത നൂറ്റി ഇരുപത്തിരണ്ട് മിനിട്ട് ദൈർഘ്യമുള്ള ബാല്യകാലസഖി (2014), ചെന്നൈ പ്രസാദ് സ്റ്റുഡിയോസിൻ്റെ കീഴിൽ റെഡ് സിനിമ, അച്ഛാപ്പു ഫിലിംസ് തുടങ്ങിയവർ സംയോജിതമായാണ് വിതരണം ചെയ്തത്.
സിനിമയിൽ നിന്നും ,
വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവിൽ സുഹ്റയും മജീദും കണ്ടുമുട്ടുന്ന രംഗം വികാരനിർഭരമാണ്.
“ | ഒടുവിൽ മജീദ് മന്ത്രിച്ചു |
” |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.