ഇസ്‌ലാം മതത്തിലെ ദൈവസങ്കൽപ്പം
From Wikipedia, the free encyclopedia
സർവ്വപ്രപഞ്ചങ്ങളുടേയും സർവ്വ ചരാചരങ്ങളുടേയും, സൃഷ്ടാവും സംരക്ഷനും, നിയന്ത്രണാധികാരിയും , എല്ലാ ഖജനാവുകളുടേയും ഉടമസ്ഥനുമായ പരമാധികാരിയാണ് അല്ലാഹു അഥവാ സർവ്വേശ്വരൻ. ഇസ്‌ലാമിൽ ദൈവം എന്നത് ഏകനായ അല്ലാഹുവാണ്. പരിധികളില്ലാത്ത കഴിവുകൾക്കുടമ, ആരേയും ഒന്നിനേസയും ഭയക്കാത്ത സർവ്വകാര്യങ്ങളിലും അറിവുള്ള, എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്ന, പ്രപഞ്ചത്തിന്റെ വിധികർത്താവ്. ദൈവത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനം ദൈവത്തിന്റെ ഏകത്വമാണ്. അവൻ ഏകനാണ് (വാഹിദ്) അവൻ ഒരുവനാണ് (അഹദ്). മഹത്തായ നാമങ്ങൾ നിരവധിയാണ് സർവ്വേശ്വരന്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ദൈവനാമം

പ്രപഞ്ച സ്രഷ്ടാവായ ഈശ്വരനെ ഇസ്ലാമിൽ അല്ലാഹു എന്ന് വിളിക്കുന്നു. (ആംഗലേയം: Allāh; അറബി: - ٱللَّهُ). അറബ് വംശജരായ പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ട വെളിപാടുകളിൽ ഉദ്‌ബോധനങ്ങളിൽ അല്ലാഹു എന്ന പദപ്രയോഗമാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അനറബ് ആയ പ്രവാചകന്മാരുടെ വെളിപാടുകളിൽ ഇതിന് സമാനമായ ആലോഹ്, ഇലോഹ് എന്നോ അല്ലാഹുവിൻറെ മഹത്തായ നാമങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കുന്നു. >[1] [2] [3] [4] പുല്ലിംഗമോ, സ്ത്രീലിംഗമോ അല്ലാത്ത അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾ 99 എണ്ണം ഇസ്ലാം പഠിപ്പിക്കുന്നു. അൽ ജബ്ബാർ (സർവ്വാധിപതി, അൽ ഖാലിഖ് (സ്രഷ്ടാവ്), അൽ മത്വീൻ (സർവ്വശക്തൻ) , അസ്സ്വമദ് (ജഗദീശ്വരൻ), മാലിക്കുൽ മുൽക്ക് (പരബ്രഹ്മം), അൽ-റഹ്മാൻ (പരമകാരുണികൻ), അൽ-റഹീം (കരുണാവാരിധി) എന്നിങ്ങനെ 99 വിശേഷണ സാരം ഉൾകൊള്ളുന്ന പദമാണ് അല്ലാഹു. സർവ്വ ആരാധനകൾക്കും അർഹനായവൻ എന്ന സമ്പൂർണ്ണ സാരവും ഈ പദത്തിനുണ്ട്.
ദൈവം ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത്കുടി കൊള്ളുന്ന ശക്തിയല്ല. പ്രപഞ്ചാധിപനായ സ്രഷ്ടാവിനെ നിയന്ത്രിക്കുന്നതോ, ആവാഹിക്കുന്നതോ സൃഷ്ടികൾക്ക് അപ്രാപ്യമാണെന്നും എന്നാൽ സകല സൃഷ്ടികളെയും നിയന്ത്രിക്കുവാൻ കഴിവുള്ളവനുമാണ് സൃഷ്ടാവ്.
അത് പോലെ ദൈവത്തിനെ കാണുക സാധ്യമല്ല. ഖുർആൻ ഇങ്ങനെ സൂചിപ്പിക്കുന്നു "ദൃഷ്ടികൾക്ക് അവനെ ദർശിക്കാനാവില്ല, അവനോ ദൃഷ്ടികളെയൊക്കെയും ദർശിച്ചുക്കൊണ്ടിരിക്കുന്നു. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു"[5]
ഇസ്‌ലാമിലെ ദൈവം ഉന്നതനായ ദൈവം മാത്രമല്ല. എല്ലാവരോടും അടുത്തവനുമാണ്, അവൻ മനുഷ്യൻറെ കണ്ഠനാഡിയേക്കാൾ അടുത്തവനാണ്, പ്രാർത്ഥന സ്വീകർത്താവാണ്. അവൻ മനുഷ്യവംശത്തെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു.
ദൈവത്തിന്റെ ഏകത്വം
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ദൈവത്തിന്റെ ഏകത്വം എന്നാൽ ദൈവം ഏകനും ഒരുവൻ മാത്രവുമാണെന്ന് അടിയുറച്ച് വിശ്വസിക്കുകയും ഉറപ്പിക്കുകയും ചെയ്യലാണ്. ഖുർആൻ ശക്തമായി പ്രഖ്യാപിക്കുന്നത് ഏകനായ ദൈവം സർവ്വത്തെയും വ്യാപിച്ച് നിൽക്കുന്നു; ഈ ഒരെയൊരു ശക്തി സർവ്വസൃഷ്ടികളിൽ നിന്നും ആശ്രയമുക്തനായിരിക്കുകയും ചെയ്യുന്നു. ഖുർആൻ പറയുന്നതനുസരിച്ച്.
- "അല്ലാഹു-അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിർത്തെഴുന്നേല്പിന്റെ ദിവസത്തേക്ക് അവൻ നിങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടുകതന്നെ ചെയ്യും. അതിൽ സംശയമേയില്ല. അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്? [8]
- "മർയമിന്റെ മകൻ മസീഹ് തന്നെയാണു അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയെ)പറയുക:മർയമിന്റെ മകൻ മസീഹിനെയും, അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവൻപേരെയും അല്ലാഹു നശിപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താൻ ആർക്കാണു കഴിയുക? ആകാശങ്ങളുടേയും, ഭൂമിയുടേയും, അവയ്ക്കിടയിലുള്ളതിന്റേയും എല്ലാം ആധിപത്യം പ്രബഞ്ച നാഥന് മാത്രമാണ്. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. ഏതു കാര്യത്തിനും കഴിവുള്ളവ പ്രബഞ്ച സ്രഷ്ടാവ്. [9]
- "മർയമിന്റെ മകൻ മസീഹ് തന്നെയാണു പ്രബഞ്ചനാഥൻ എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു.എന്നാൽ മസീഹ് പറഞ്ഞത് ,:"ഇസ്രായീൽ സന്തതികളെ ,എന്റെയും നിങ്ങളുടെയും രക്ഷിതാവായ ഏക ദൈവത്തെ മാത്രം നിങ്ങൾ അരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അവനു സ്വർഗ്ഗം നിഷിദ്ദമാക്കുന്നതാണു. നരകം അവന്റെ വാസസ്തലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരുംതന്നെയില്ല. [10]
- പ്രബഞ്ച നാഥൻ മൂവരിൽ ഒരാളാണു എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ലതന്നെ. അവർ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. [11]
- പറയുക, സർവ്വേശ്വരനെ കൂടാതെ നിങ്ങൾക്ക് ഉപകാരമോ ഉപദ്രമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങൾ ആരാധിക്കുന്നത്? അല്ല്ലാഹുവാകട്ടെ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു." (സൂറ 5:76)
- "താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും, പരമപരിശുദ്ധനും,സമാധാനം നൽകുന്നവനും,അഭയം നൽകുന്നവനും,മേൽനോട്ടം വഹിക്കുന്നവനും, പ്രതാപിയും,പരമാധികാരിയും,മഹത്ത്വമുള്ളവനും ആകുന്നു, അവൻ. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ് ധൻ!" [12]
- "ജനങ്ങളെ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്. നിങ്ങൾക്കു വേണ്ടി ഭൂമിയെ മെത്തയും ഉപരിലോകത്തെ മേല്പുരയുമാക്കിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉല്പാദിപ്പിച്ച് തരികയും ചെയ്ത (നാഥനെ), അതിനാൽ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കരുത്. [13]
ജനിപ്പിക്കുകയും മരിപ്പിക്കുകയും ജീവൻ എന്ന പ്രതിഭാസം നിലനിർത്തുകയും, ആകാശത്തും ഭൂമിയിലുമായി ജീവിതത്തെ താങ്ങി നിർത്തുന്ന അത്ഭുതകരമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്ത പ്രപഞ്ചസ്രഷ്ടാവിനെ മിക്കവാറും എല്ലാ മത വിശ്വാസികളും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇത് മനസ്സിലായിട്ടും അവരിൽ പലരും ദൈവേതര ശക്തികളെ ആരാധിക്കുന്നവരും പ്രാർതിക്കുന്നവരുമാണെന്നും ഇത് ദൈവത്തിനു സമന്മാരെ സ്ഥാപിക്കലാണെന്നും, അത് നിഷിദ്ധമാണെന്നുമാണ് മേൽ പറയപ്പെട്ട ഇസ്‌ലാമിക വേദ വചനങ്ങളുടെ പൊരുൾ
ഇസ്‌ലാമിൽ പൈശാചികശക്തി ഒരിക്കലും ദൈവവത്തിനതീതമല്ല. എല്ലാ നന്മയും തിന്മയും ദൈവത്തിൽ നിന്നുള്ളതാണ്. പിശാച് ദൈവത്തിന്റെ സൃഷ്ടിമാത്രമാണ് അതുപോലെ പിശാചിന് യാതൊന്നും സൃഷ്ടിക്കാനുള്ള കഴിവില്ല.
ദൈവത്തിന്റെ വിശേഷണങ്ങൾ
ദൈവത്തിന്റെ വിശേഷണങ്ങളായി ഖുർആൻ പരാമർശിക്കുന്നത് ഏറ്റവും നല്ല നാമങ്ങളായാണ്. "ദൈവത്തിന് ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അതിനാൽ ആ നാമങ്ങളാൽ നിങ്ങൾ അവനെ വിളിച്ചു കൊള്ളുക. അവന്റെ നാമങ്ങളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും." (സൂറ 7:180). "പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കിൽ കാരുണികൻ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ..." [14] പ്രധാനപ്പെട്ട വിശേഷണങ്ങളായി കരുതുന്ന ചിലത് ഇവയാണ്.
- പ്രതിഫല നാളിന്റെ ഉടമസ്ഥൻ
- അളവറ്റ ദയാപരൻ
- കരുണാവാരിധി
- എല്ലാം പൊറുത്തു തരുന്നവൻ
- എല്ലാം നൽകുന്നവൻ
- സർവ്വലോകങ്ങളുടെയും സ്രഷ്ടാവും പരിപാലകനും
- ആശ്രയമുക്തൻ (മറ്റുള്ള എല്ലാം ദൈവത്തെ ആശ്രയിക്കുന്നു)
- അനശ്വരൻ (ഒരിക്കലും മരിക്കാത്തവൻ)
- അതിതന്ത്രജ്ഞൻ
- സ്രഷ്ടാവ്
- ക്ഷമയുള്ളവൻ
- അഭയം നൽകുന്നവൻ
- വിധികർത്താവ്
ദൈവത്തിന്റെ ജ്ഞാനം
പ്രപഞ്ചത്തിന്റെ ഏത് കോണിലും എന്ത് സംഭവിച്ചാലും അത് ദൈവത്തിന്റെ അറിവിൽപ്പെടാതെ പോകുന്നില്ല എന്ന് ഖുർആൻ വ്യക്തമാക്കുന്നു. സ്വകാര്യ വിചാരങ്ങളും വികാരങ്ങളും ഉൾപ്പെടെ, ദൈവത്തിൽ നിന്ന് ഒന്നും തന്നെ ഒളിക്കാൻ കഴിയുന്നതല്ല.
- :“നീ വല്ലകാര്യത്തിലും ഏർപെടുകയോ, അതിനെപ്പറ്റി ഖുർആനിൽ നിന്ന് വല്ലതും ഓതികേൾപ്പിക്കുകയോ, നിങ്ങൾ ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപെടുകയോ ചെയ്യുന്നുവെങ്കിൽ നിങ്ങളതിൽ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേൽ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവി (ന്റെ ശ്രദ്ധയി) ൽ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാൾ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയിൽ ഉൾപെടാത്തതായി ഇല്ല. [15]
- :അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ.അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാവട്ടെ, പച്ഛയോ,ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. [16]
- :"അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ഛവൻ. അവൻ ഉണ്ടാകൂ എന്ന് പറയുന്ന ദിവസം അതുണ്ടാവുക തന്നെ ചെയ്യുന്നു.അവന്റെ വചനം സത്യമാവുന്നു.കാഹളത്തിൽ ഊതപ്പെടുന്ന ദിവസം അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവൻ. അവൻ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ". [17]
- :"ആകാശഭൂമികളിലെ അദൃശ്യയാഥാർത്ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിനുള്ളതാണ്. അവങ്കലേക്ക് തന്നെ കാര്യങ്ങളെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാൽ നീ അവനെ ആരാധിക്കുകയും അവന്റെ മേൽ ഭരമേല്പിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല." (സൂറ 11:123)
- :"അദൃശ്യത്തെയും ദൃശ്യത്തേയും അറിയുന്നവനും, മഹാനും, ഉന്നതനുമാകുന്നു അവൻ" [18]
ഇവ കൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.