നഥൂറാം വിനായക് ഗോഡ്സെ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ രാജ്യദ്രോഹി / From Wikipedia, the free encyclopedia
ഒരു ഹിന്ദുത്വ തീവ്രവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമാണ് അഖിൽ ഭാരത് ഹിന്ദു മഹാസഭ പ്രവർത്തകനായിരുന്ന നഥൂറാം വിനായക് ഗോഡ്സെ[1] (മറാത്തി: नथूराम विनायक गोडसे) (മെയ് 19, 1910 – നവംബർ 15, 1949). 1948 ജനുവരി 30നു മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്സെ ഈ കൃത്യം നടപ്പിലാക്കിയത്.ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ആർ. എസ്. എസ് കാർ ആരാധിക്കുന്ന വീ. ഡി സവർക്കർ മഹാരാഷ്ട്രയിലെ[2] പൂനെയിൽ ജനിച്ച ഗോഡ്സെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റേയും[3][4][5] ഹിന്ദു മഹാസഭയുടേയും പ്രവർത്തകനായിരുന്നു. പിന്നീട് 1940കളിൽ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദൾ എന്ന ഭീകരവാദ പ്രസ്ഥാനത്തിനു രൂപം നൽകി.[6]
നഥൂറാം വിനായക് ഗോഡ്‌സെ | |
---|---|
ജനനം | (1910-05-19)19 മേയ് 1910 |
മരണം | 15 നവംബർ 1949(1949-11-15) (പ്രായം 39) |
മരണ കാരണം | തൂക്കിക്കൊല്ലൽ |
ദേശീയത | ഇന്ത്യ |
ക്രിമിനൽ കുറ്റം(ങ്ങൾ) | മഹാത്മാഗാന്ധിയുടെ കൊലപാതകം |
ഏകദേശം ഒരു വർഷം നീണ്ട വിചാരണക്കുശേഷം 1949 നവംബർ എട്ടാം തീയതി ഗോഡ്സെക്കു വധശിക്ഷ വിധിച്ചു. ഗാന്ധിജിയുടെ പുത്രന്മാരായ രാംദാസ് ഗാന്ധിയും, മണിലാൽ ഗാന്ധിയും ഗോഡ്സേയുടെ വധശിക്ഷ ഇളവു ചെയ്യണമെന്നു കാണിച്ച് കോടതിയെ സമീപിച്ചു. ഗാന്ധിജി വധശിക്ഷക്കെതിരാണ് എന്നതായിരുന്നു അവരുടെ നിലപാട്.[7] എന്നാൽ ജവഹർലാൽ നെഹ്രു, വല്ലഭായി പട്ടേൽ എന്നിവരടങ്ങുന്ന രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തിൻറെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചു.[8] 1949 നവംബർ 15 ആം തീയതി അംബാല ജയിലിൽ ഗോഡ്സേയെ തൂക്കി കൊന്നു.[9]