ഈസാ
From Wikipedia, the free encyclopedia
ഇസ്ലാമിൽ ഈസാ നബി (Arabic: عيسى `Īsā ) ജൂത സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനാകുന്നു. പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർആൻ അദ്ദേഹത്തിന്റെ മാതാവിനോടു ചേർത്ത് മർയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇഞ്ചീൽ. ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. ഈസയെ ദൈവത്തിന്റെ പുത്രനായോ, ദൈവത്തിന്റെ അവതാരമായോ മുസ്ലിംകൾ കണക്കാക്കുന്നില്ല. ഖുർആൻ ഈസയെ ആദിപിതാവായ ആദമിനോടാണു ഉപമിച്ചിരിക്കുന്നത്.
- അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മർയമിലേക്ക് അല്ലാഹുവിന്റെ ജിബ്രീൽ ഊതി ഗർഭംധരിച്ചു . പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു.(3.59)
- "അല്ലാഹു പറഞ്ഞ സന്ദർഭം(ഓർക്കുക) ഹേ ഈസാ, തീർച്ചയായും നിന്നെ ഞാൻ വഫാത്താക്കിയപ്പോൾ (മരിപ്പിച്ചപ്പോൾ) എന്റെ അടൂക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധമാക്കുകയും, നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേല്പിന്റെ നാൾ വരേക്കും സത്യനിഷേധികളേക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണു. പിന്നെ എന്റെ അടുത്തേക്കാണു നിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതാണു." (വി.ഖു.3:55) "പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിക്കപ്പെട്ടതിലും ഇബ്രാഹീം, ഇസ്മായീൽ,ഇസ് ഹാഖ്, യാഖൂബ് ,യാഖൂബ് സന്തതികൾ എന്നിവർക്ക് അവതരിക്കപ്പെട്ടതിലും മൂസാക്കും, ഈസാക്കും, മറ്റു പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല.ഞങ്ങൾ അല്ലാഹുവിനു കീഴ്പ്പെട്ടവരാകുന്നു". (വി.ഖു. 3:84)
വസ്തുതകൾ മർയമിന്റെ പുത്രൻ ഈസ, ജനനം ...
മർയമിന്റെ പുത്രൻ ഈസ | |
---|---|
ജനനം | 7–2 BC/BCE |
മരണം | മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല. ജൂതൻമാർ ഒരു ചാരൻ വഴി ഈസ (യേ ശു) ഒളിച്ചിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുക്കുകയും അതു മുഖേനെ അവിടെയെത്തിയ അവർ അവരിൽ ഒരാളെ ഒളി താവളത്തിന്റെ ഉള്ളിലേക്ക് അയച്ചു . അപ്പോഴേക്കും ജിബ്രീരീൽ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം അവിടെയെത്തുകയും ഈസ നബിയെ വാന ലോകത്തേക്ക് ഉയർത്തിയിരുന്നു. ഇതറിയാതെ ഉളളിൽ കയറിയ ആൾ ഈസയെ കണ്ടില്ല. പുറത്തു നിന്നവർ സമയം കുറേയായപ്പോൾ അകത്തു കടക്കുകയും ചെയ്തു. അപ്പോഴേക്കും അല്ലാഹു ആദ്യം കയറിയ ആളെ നബിയോട് മുഖസാദൃഷ്യം നൽകി.
ഇയാളെയാണ് അവർ ക്രൂശിച്ചതും (കുരിശിൽ തറച്ചത്) മറവ് ചെയ്തതതും. |
തൊഴിൽ | പ്രവാചകൻ,പ്രബോധകൻ |
മാതാപിതാക്ക(ൾ) | അമ്മ:ഇമ്രാൻറെ മകൾ മറിയം, മാലാഖ അവരിലേക്ക് ഊതിയപ്പോൾ ഗർഭം ധരിച്ചു(ഇസ്ലാമിക വിശ്വാസം അനുസരിച്ച്) |
അടയ്ക്കുക